രാജ്യാന്തരം

ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി ; യുവാവിനെ വെടിവെച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

അബുജ : കോവിഡ് രോഗവ്യാപനം ചെറുക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ സൈന്യം വെടിവെച്ച് കൊന്നു. നൈജീരിയയിലെ ദക്ഷിണപ്രദേശമായ വാരി സിറ്റിയിലാണ് സംഭവം. തദ്ദേശവാസിയായ ജോസഫ് പെസ്സു എന്നയാളെയാണ് നിയമം ലംഘിച്ചതിന് വെടിവെച്ച് കൊലപ്പെടുത്തിയത്. 

കൊറോണ വൈറസ് രോഗബാധയുടെ വ്യാപനം തടയുക ലക്ഷ്യമിട്ട് നൈജീരിയ കടുത്ത നടപടികളാണ് കൈക്കൊള്ളുന്നത്. പ്രധാനനഗരങ്ങള്‍ അടക്കം അടച്ചിട്ടിരിക്കുകയാണഅ. സമ്പര്‍ക്കം ഒഴിവാക്കാനായി ജനങ്ങള്‍ വീടിന് പുറത്ത് ഇറങ്ങരുതെന്നും കര്‍ശന ഉത്തരവ് പ്രഖ്യാപിച്ചിരുന്നു. 

കഴിഞ്ഞദിവസം ഉത്തരവ് ലംഘിച്ച് ജോസഫ് പെസ്സു പുറത്തിറങ്ങുകയായിരുന്നു. ഇതുകണ്ട വാരി സിറ്റിയില്‍ ലോക്ക്ഡൗണ്‍ നിരീക്ഷണ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സൈനികന്‍ യുവാവിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. 

യുവാവിനെ കൊലപ്പെടുത്തിയ നടപടിക്കെതിരെ ജനപ്രതിനിധികള്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നൈജീരിയയില്‍ ഇതുവരെ 184 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേര്‍ മരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്