രാജ്യാന്തരം

ശവസംസ്‌കാര ചടങ്ങില്‍ വിതരണം ചെയ്ത വൈനില്‍ വിഷം; ഏഴു പേര്‍ മരിച്ചു, നിരവധിപ്പേര്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

നോം പെന്‍: കംബോഡിയയില്‍ വ്യാജ വൈന്‍ കഴിച്ച് ഏഴു പേര്‍ മരിച്ചു. 130 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശവസംസ്‌കാര ചടങ്ങിനിടെ, വിഷാംശം കലര്‍ന്ന വൈന്‍ ഗ്രാമവാസികള്‍ കുടിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് ആരോഗ്യവിഭാഗം ജീവനക്കാര്‍ പറയുന്നു.

ശനിയാഴ്ച മധ്യ കംബോഡിയയിലെ കമ്പോംഗ് ച്‌നാങ് പ്രവിശ്യയിലെ വിദൂര ഗ്രാമത്തിലാണ് സംഭവം. അരി കൊണ്ട് ഉണ്ടാക്കിയ വൈനില്‍ വിഷാംശം കലര്‍ന്നതാണ് മരണ കാരണം. വൈന്‍ കുടിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭൂരിഭാഗം പേരും ആരോഗ്യനില വീണ്ടെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. നിരവധിപ്പേര്‍ സുഖംപ്രാപിച്ചതിനെ തുടന്ന് ആശുപത്രി വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കംബോഡിയയുടെ ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ഷാവര്‍ഷം നിരവധി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിഷപദാര്‍ത്ഥമായ മെഥനോള്‍ മദ്യത്തില്‍ കലരുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മദ്യം വാറ്റുന്നതില്‍ പോരായ്മകള്‍ സംഭവിക്കുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്.  

കംബോഡിയയില്‍ ജനങ്ങള്‍ ഒത്തുകൂടുന്ന പൊതുഇടങ്ങളില്‍ പതിവായി നല്‍കുന്ന വിഭവമാണ് അരി കൊണ്ട് ഉണ്ടാക്കിയ വൈന്‍. സ്ഥിതിഗതികള്‍ വിലയിരുത്താനും വിഷാംശം കലര്‍ന്ന വൈനിന്റെ വില്‍പ്പന നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും വിദഗ്ധരെ അയച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ