രാജ്യാന്തരം

കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവരെ പരസ്യമായി തൂക്കിലേറ്റാന്‍ പ്രമേയം പാസാക്കി പാകിസ്ഥാന്‍; കയ്യടിയും വിമര്‍ശനവും 

സമകാലിക മലയാളം ഡെസ്ക്


ഇസ്ലാമാബാദ്:  കുട്ടികളെ ലൈംഗീകാതിക്രമത്തിലൂടെ കൊലപ്പെടുത്തുകയോ, ലൈംഗീകമായി ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നവരെ പരസ്യമായി തൂക്കിക്കൊല്ലാനുള്ള പ്രമേയം പാകിസ്ഥാന്‍ ദേശീയ അസംബ്ലി പാസാക്കി. പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി ഒഴികെയുള്ള കക്ഷികള്‍ പ്രമേയത്തെ അനുകൂലിച്ചു.

പാക് പാര്‍ലമെന്ററികാര്യ മന്ത്രി അലി മുഹമ്മദ് ഖാനാണ് പ്രമേയം അവതരിപ്പിച്ചത്. ശിക്ഷ കടുപ്പിക്കുന്നത് കുറ്റകൃത്യം കുറക്കുന്നതിന് സഹായിക്കില്ലെന്ന് പിപിപി നേതാക്കള്‍ വാദിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളെ ലംഘിക്കുന്നതാണ് എന്നതിനാല്‍ പരസ്യമായി തൂക്കിലേറ്റുക എന്നത് സാധ്യമാവില്ലെന്നും പിപിപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവദ് ചൗധരിയും പ്രമേയത്തെ അപലപിച്ചു. പ്രകൃതമായ രീതിയാണ് പരസ്യമായി തൂക്കിലേറ്റുക എന്നത് ന്നെ് പാക് മന്ത്രി ട്വീറ്റ് ചെയ്തു. പാക് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയമല്ല ഇതെന്നും, വ്യക്തി അവതരിപ്പിച്ച പ്രമേയമാണ് ഇതെന്നും പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രി പറഞ്ഞു. 

പാക് ശിശു സംരക്ഷണ സംഘടനയായ സഹിലിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ജനുവരിക്കും ജൂണിനും ഇടയില്‍ 1,304 കേസുകളാണ് കുട്ടികള്‍ക്കെതിരായ അതിക്രമമായി റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാനില്‍ ഒരോ ദിവസവും ഏഴ് കുട്ടികള്‍ വീതം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി