രാജ്യാന്തരം

കൊറോണ വൈറസിന് പിന്നില്‍ അമേരിക്ക? ഗുരുതര ആരോപണവുമായി ചൈന; വിവാദം

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: കൊറോണ വൈറസ് ബാധയ്ക്ക് പിന്നില്‍ അമേരിക്കയാണെന്ന ഗുരുതര ആരോപണവുമായി ചൈന. ചൈനയില്‍ വുഹാനിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പിന്നീട് ലോകം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. 

വുഹാനിലേക്ക് വൈറസ് കൊണ്ടു ന്നത് യുഎസ് സേനയാണെന്ന ശക്തമായ ആരോപണമാണ് ചൈന ഉന്നയിക്കുന്നത്. വുഹാനില്‍ കഴിഞ്ഞ കൊല്ലം നടന്ന 'ലോക സൈനിക കായിക മേളയില്‍' പങ്കെടുത്ത അമേരിക്കന്‍ സേനാ കായിക താരങ്ങളാണ് രോഗം കൊണ്ടു വന്നത്. ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ ആണ് പുതിയ ഗൂഢാലോചനാ സിദ്ധാന്തം ട്വീറ്റ് ചെയ്തത്. 

സിഡിസിഎസ് ഡയറക്ടര്‍ റോബര്‍ട് റെഡ് ഫീല്‍ഡ്, യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസ്താവനയാണ് ചൈനയുടെ വാദത്തിനാധാരം. പനി ബാധിച്ചു മരിച്ചെന്നു നേരത്തെ കരുതപ്പെട്ടിരുന്ന ചില അമേരിക്കക്കാര്‍ക്ക് കോവിഡ് ആയിരുന്നിരിക്കാമെന്നാണ് റോബര്‍ട് റെഡ് ഫീല്‍ഡ് പറഞ്ഞത്. 

വിശദീകരണം ആവശ്യപ്പെട്ട് ചോദ്യങ്ങളുടെ ഒരു പട്ടിക തന്നെ ചൈന ട്വീറ്റ് ചെയ്തു.'യുഎസിലെ ആദ്യ രോഗി ആരാണ്?, എത്ര പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചു?, ചികിത്സിക്കുന്ന ആശുപത്രികളുടെ പേര് പരസ്യപ്പെടുത്താമോ?, ഇക്കാര്യങ്ങളില്‍ സുതാര്യത വേണം; വിശദീകരണവും- ചൈന ട്വീറ്റില്‍ ആവശ്യപ്പെട്ടു.  ചൈനയുടെ പ്രതികരണത്തോടെ, രോഗത്തിന്റെ ഉല്‍പ്പത്തി സംബന്ധിച്ച് പുതിയ  രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇപ്പോള്‍ ആരംഭം കുറിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്