രാജ്യാന്തരം

അവര്‍ എന്റെ കുളിമുറിയില്‍ വരെ കാമറ വെച്ചു; വെളിപ്പെടുത്തലുമായി മറിയം നവാസ്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: താന്‍ കഴിഞ്ഞ ജയില്‍ മുറിയിലും അവിടത്തെ കുളിമുറിയിലും പാക് അധികൃതര്‍ കാമറകള്‍ ഘടിപ്പിച്ചിരുന്നെന്ന്, പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) വൈസ് പ്രസിഡന്റും മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ മകളുമായ മറിയം നവാസ്. വളരെ മോശമായാണ് അധികാരികള്‍ തന്നോടു പെരുമാറിയതെന്ന് മറിയം നവാസ് പറഞ്ഞു. ചൗധരി ഷുഗര്‍ മില്‍ കേസുമായി ബന്ധപ്പെട്ടാണ് മറിയം നവാസ് അറസ്റ്റിലായിരുന്നത്.

പിതാവ് നവാസ് ഷറീഫിന്റെ മുന്നില്‍ വച്ചാണ് തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. അവര്‍ മുറിയിലേക്ക് ഇടിച്ചുകയറി വരികയായിരുന്നു. തനിക്ക് ഇത്തരമൊരു പെരുമാറ്റമാണ് നേരിടേണ്ടി വരുന്നതെങ്കില്‍ പാകിസ്ഥാനില്‍ ഏതു സ്ത്രീയാണ് സുരക്ഷിത എന്നു പറയാനാവുക? -മറിയം ചോദിച്ചു.

രണ്ടു വട്ടമാണ് ഞാന്‍ ജയിലില്‍ കിടക്കേണ്ടിവന്നത്. ജയില്‍ മുറിയിലും കുളിമുറിയിലും വരെ അവര്‍ കാമറ വച്ചു. നാണം കെട്ട പെരുമാറ്റമാണ് സര്‍ക്കാരിന്റെ ഭാഗത്തുന്ന് ഉണ്ടായത്- മറിയം കുറ്റപ്പെടുത്തി.

ഇമ്രാന്‍ സര്‍ക്കാരിനെതിരെ മറിയം സൈനിക നേതൃത്വവുമായി ചര്‍ച്ച നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാരിനെ വീഴ്ത്തുകയാണെങ്കില്‍ സഹകരണത്തിന് സൈനിക നേതൃത്വവുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് മറിയം പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു