രാജ്യാന്തരം

അഫ്ഗാന്‍ പൗരന്മാര്‍ എയര്‍പോര്‍ട്ടുകളിലേക്ക് പോകരുത്; വിലക്കുമായി താലിബാന്‍, ആഭ്യന്തര മന്ത്രിയെ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പൗരന്‍മാര്‍ രാജ്യംവിട്ടു പോകുന്നത് വിലക്കി താലിബാന്‍. വിമാനത്താവളങ്ങളിലേക്ക് പോകാന്‍ അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് അനുമതിയില്ലെന്ന് താലിബാന്‍ വക്താവ് വ്യക്തമാക്കി. അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം ഓഗസ്റ്റ് 31ന് ശേഷം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടും താലിബാന്‍ ആവര്‍ത്തിച്ചു. 

അമേരിക്കയ്ക്ക് അവരുടെ പൗരന്‍മാരെയും ഉദ്യോഗസ്ഥരെയും കൊണ്ടുപോകാം. അഫ്ഗാന്‍ പൗരന്‍മാരെ കൊണ്ടുപോകുന്ന നയം മാറ്റണമെന്നും ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ അടക്കമുളള പ്രൊഫഷണലുകളെ കൊണ്ടുപോകരുതെന്നും താലിബാന്‍ ആവശ്യപ്പെട്ടു. 

രാജ്യത്തെ വിദ്യാഭ്യാസ കാര്യങ്ങളുടെ താത്ക്കാലിക മേധാവിയായി താലിബാന്‍ നേതാവ് സകാവുള്ളയെ നിയമിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല അബ്ദുള്‍ ബാഖിക്കാണ്. സദര്‍ ഹുസൈന്‍ ആക്ടിങ് ആഭ്യന്തരമന്ത്രി. ഗുല്‍ അഘ ധനകാര്യമന്ത്രി. മുല്ല ഷിറിനെ കാബുള്‍ ഗവര്‍ണറായും താലിബാന്‍ നിയമിച്ചു.  ചെറുത്തുനില്‍ക്കുന്ന ഏക പ്രദേശമായ പാഞ്ച്ഷീറില്‍ പ്രശ്‌നങ്ങള്‍ ഉടനടി നയപരമായി പരിഹരിക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്