രാജ്യാന്തരം

പ്രത്യേക കുഴിമാടത്തില്‍ കയറില്‍ വരിഞ്ഞുകെട്ടിയ നിലയിൽ മമ്മി; 1,200 വർഷത്തോളം പഴക്കം 

സമകാലിക മലയാളം ഡെസ്ക്

പെറുവിൽ ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന നിലയില്‍ 800നും 1,200നും ഇടയിൽ പഴക്കമുള്ള മമ്മി കണ്ടെത്തി. പെറുവിന്റെ തലസ്ഥാന നഗരമായ ലിമയിൽ നിന്ന് 25 കിലോമീറ്റർ ഉള്ളിൽ കാജമാർക്വില്ല എന്ന പുരാവസ്തു സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. പ്രത്യേക കുഴിമാടത്തില്‍ കയറില്‍ വരിഞ്ഞുകെട്ടിയ നിലയിലാണ് മമ്മി .

നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സാൻ മാർക്കോസിലെ ഗവേഷകരാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾകൊണ്ട് മുഖം മറച്ച നിലയിലായിരുന്നു മമ്മി. 18നും 22നും ഇടയിൽ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍റെയാണ് മമ്മിയെന്നാണ് ​ഗവേഷകർ കരുതുന്നത്. ‌അതേസമയം ഈ മമ്മി ശരീരം പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്നു നിർണയിക്കാൻ ശാസ്ത്രജ്ഞർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭൂഗര്‍ഭ കുഴിമാടത്തില്‍ മമ്മിക്കൊപ്പം മണ്‍പാത്രങ്ങളും കല്ലുകൊണ്ടുള്ള ഇരിപ്പിടവും ഉണ്ട്.

ഹിസ്പാനിക് കാലഘട്ടത്തിന് മുമ്പുള്ളതാണ് ഇതെന്നാണ് മമ്മിയുടെ പ്രായം അർത്ഥമാക്കുന്നത്. കൂടാതെ 15-ാം നൂറ്റാണ്ടിൽ പെറുവിലെ ഏറ്റവും അറിയപ്പെടുന്ന കോട്ടയായ മാച്ചു പിച്ചു സ്ഥാപിച്ച ഇൻക നാഗരികതയ്ക്ക് മുമ്പുള്ളതാണെന്നും ​ഗവേഷകർ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി