രാജ്യാന്തരം

'എനിക്ക് കാന്തമാകണം'; 12 കാരന്‍ വിഴുങ്ങിയത് 54 മാഗ്നറ്റിക് ബോളുകള്‍, ഗുരുതരാവസ്ഥയില്‍, സങ്കീര്‍ണ ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടണില്‍ കാന്തമായി മാറാനുള്ള ആഗ്രഹത്തില്‍ മാഗ്നറ്റിക് ബോളുകള്‍ വിഴുങ്ങിയ 12കാരന്‍ ഗുരുതരാവസ്ഥയില്‍. ജീവന്‍ രക്ഷിക്കാന്‍ നടത്തിയ അടിയന്തര ശസ്ത്രക്രിയയില്‍ 54 മാഗ്നറ്റിക് ബോളുകളാണ് നീക്കം ചെയ്തത്. ശാസ്ത്രത്തോടുള്ള ആഭിമുഖ്യമാണ് ഇതിന് പ്രേരിപ്പിച്ചത്.

റൈലി മോറിസണ്‍ എന്ന 12കാരനാണ് മാഗ്നറ്റിക് ബോളുകള്‍ വിഴുങ്ങിയത്. രണ്ടു പ്രാവശ്യമായാണ് വിഴുങ്ങിയത്. കാന്തമായി മാറാനുള്ള ആഗ്രഹം കൊണ്ടാണ് ചെയ്തത്. ജനുവരി ഒന്ന്, നാലു തീയതികളിലാണ് മാഗ്നറ്റിക് ബോളുകള്‍ വിഴുങ്ങിയതെന്ന് കുട്ടി ഡോക്ടറോട് പറഞ്ഞു.

നാലുദിവസം കഴിഞ്ഞ് വയറില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി അമ്മയോട് കാര്യം പറയുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. എക്‌സറേയിലാണ് ബോളുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി ബോളുകള്‍ നീക്കം ചെയ്തു. ബോളുകള്‍ നീക്കം ചെയ്യുന്നത് വൈകിയിരുന്നുവെങ്കില്‍ അപകടം സംഭവിക്കുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ആറുമണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് ബോളുകള്‍ നീക്കം ചെയ്തത്. എങ്ങനെയാണ് മാഗ്നറ്റിക് ബോളുകള്‍ വിഴുങ്ങിയത് എന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശാസ്ത്രത്തോടും പരീക്ഷണത്തോടുമുള്ള ആഭിമുഖ്യമാണ് കുട്ടിയെ ഇതിന് പ്രേരിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു, ശസ്ത്രക്രിയ നടത്തിയത് നാവില്‍; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

'ആരാധകരും ഫുട്‌ബോളും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു'- 'വാര്‍' വേണ്ടെന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍

സിനിമ കാണാന്‍ ആളില്ല, തെലങ്കാനയില്‍ രണ്ടാഴ്ചത്തേക്ക് തിയറ്ററുകൾ അടച്ചിടുന്നു

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ പ്രതിഷേധം