രാജ്യാന്തരം

അഭയാര്‍ത്ഥികളെയും വെറുതേവിട്ടില്ല...; ക്യാമ്പിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം; എട്ടു കുട്ടികളും രണ്ട് സ്ത്രീകളും മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ അഭയാര്‍ത്ഥി ക്യാമ്പിലെ പത്തുപേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളും എട്ടു കുട്ടികളും അടക്കം ഒരു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്ത് കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

പരിക്കു പറ്റിയ പതിനഞ്ചുപേരെ രക്ഷപ്പെടുത്തുയിട്ടുണ്ട്. അതേസമയം സംഘര്‍ഷം വെസ്റ്റ് ബാങ്കിലേക്കും വ്യാപിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്കില്‍ പ്രതിഷേധമുയര്‍ത്തിയ പലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ പതിനൊന്നു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കൂടുതല്‍ മേഖലകളിലേക്കു സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്ക ശക്തമാണ്.

അതിനിടെ സമാധാന ശ്രമങ്ങളുമായി അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഹാഡി ആമര്‍ ഇന്നലെ മേഖലയില്‍ എത്തിയിട്ടുണ്ട്. നാളെ ചേരുന്ന യുഎന്‍ രക്ഷാസമിതി ഗാസയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു വര്‍ഷത്തെ വെടിനിര്‍ത്തല്‍ എന്ന തങ്ങളുടെ നിര്‍ദേശം ഇസ്രായേല്‍ തള്ളിയതായി ഈജിപ്ഷ്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസ് ഈ നിര്‍ദേശം അംഗീകരിച്ചിരുന്നതായി അവര്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ ഗാസ മുനമ്പില്‍നിന്ന് ഹമാസ് നൂറുകണക്കിനു റോക്കറ്റുകള്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി തൊടുത്തിട്ടുണ്ട്. ഇതില്‍ ഒരു മലയാളി അടക്കം ഏഴു പേര്‍ മരിച്ചു. ഗാസയില്‍ ഇസ്രേയില്‍ നടത്തിയ ആക്രമണത്തില്‍ 31 കുട്ടികള്‍ അടക്കം 126 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍