രാജ്യാന്തരം

കുട്ടികൾക്ക് നിഗൂഢമായ കരൾ രോഗം, ബാധിക്കുന്നത് 1 മുതൽ 6 വയസ്സുവരെയുള്ളവരെ; ആശങ്ക 

സമകാലിക മലയാളം ഡെസ്ക്

കുട്ടികളെ മാത്രം ബാധിക്കുന്ന നിഗൂഢ കരൾ രോഗം യുഎസിലും യൂറോപ്പിലും ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഇതിനോടകം യുകെയിൽ 74ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ്സിൽ സമാനമായ ഒൻപത് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. രോ​ഗം ബാധിച്ച് ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഏഴ് പേരുടെ നില ​ഗുരുതരമായിരുന്നെന്നും ഇവരിൽ കരൾ മാറ്റിവയ്ക്കേണ്ട സ്ഥിയുണ്ടായെന്നുമാണ് വിവരം. 

രോ​ഗത്തെക്കുറിച്ച് ഈ മാസം ആദ്യം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തി. യുകെയ്ക്കും യുഎസിനും പുറമെ സ്പെയിനും അയർലൻഡും സമാനമായ ഏതാനും കേസുകൾ അന്വേഷിക്കുന്നുണ്ടന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ഒരു മാസമായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ വർദ്ധനവും രോ​ഗം ബാധിച്ചവരെ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിൽ സമാനമായ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഡബ്ലൂഎച്ച്ഒ പ്രസ്താവനയിൽ പറയുന്നത്. 

യൂറോപ്യൻ കുട്ടികളിൽ ചിലർക്ക് അഡിനോവൈറസ് പോസിറ്റീവ് ആണെന്നും ചിലർക്ക് കോവിഡ്-19 പോസിറ്റീവ് ആണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ കരൾ വീക്കം പോലുള്ള പൊതുവായ കരൾ രോഗങ്ങളാണ് ലക്ഷണങ്ങൾ. മഞ്ഞപ്പിത്തം, വയറിളക്കം, വയറുവേദന എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം രോ​​ഗങ്ങൾക്ക് സാധാരണ കാരണമാകാറുള്ള ഹെപ്പറ്റൈറ്റിസ് ടൈപ്പ് എ, ബി, സി, ഇ വൈറസുകൾ ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ