വാഷിങ്ടണ്‍: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തി ഡെമോക്രാറ്റിക് പാര്‍ട്ടി. 100 അംഗങ്ങളുള്ള സെനറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 50 അംഗങ്ങള്‍.
സെനറ്റില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തോടെയാണ് ഡെമോക്രാറ്റിക് അധികാരം പിടിച്ചത്. സെനറ്റില്‍ റിപ്പബ്ലിക്കിന് 49 അംഗങ്ങള്‍. നെവാഡയില്‍ ഡെമോക്രാറ്റ് ജയം പിടിച്ചു. നെവാഡയില്‍ ഡെമോക്രാറ്റ് സെനറ്റര്‍ കാതറിന്‍ കോര്‍ട്ടെസ് റിപ്പബ്ലിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആദം ലക്‌സാള്‍ട്ടിനെയാണ് തോല്‍പ്പിച്ചത്.
ജോര്‍ജിയ സംസ്ഥാനത്ത് ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കും. സെനറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോള്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് മുന്‍പില്‍. 211 സീറ്റുകളില്‍ റിപ്പബ്ലിക്കനും 201 സീറ്റില്‍ ഡെമോക്രാറ്റുകളും എന്നതാണ് നില.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ