രാജ്യാന്തരം

'ശൂന്യമായി' ആകാശം; റദ്ദാക്കിയത് ആറായിരം വിമാനങ്ങള്‍, ട്രെയിന്‍ സര്‍വീസുകളും നിലച്ചു, ചൈനയില്‍ എന്തു സംഭവിക്കുന്നു? 

സമകാലിക മലയാളം ഡെസ്ക്

ബീജിങ്: ചൈനയില്‍ സൈനിക അട്ടിമറി നടന്നെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ., ആറായിരം വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര-പ്രാദേശിക സര്‍വീസുകള്‍ ഉള്‍പ്പെടെ അറുപത് ശതമാനം വിമാനങ്ങള്‍ റദ്ദ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. 

ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹൈസ്പീഡ് റെയില്‍ സര്‍വീസുകളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളെല്ലാം ക്യാന്‍സല്‍ ചെയ്‌തെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, വാര്‍ത്തകളോട് ചൈനയുടെ ഭാഗത്തുനിന്ന് ഇതുവരെയും പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല. 

ശനിയാഴ്ചയാണ് ചൈനയില്‍ സൈനിക അട്ടിമറിയുണ്ടായെന്നും പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരന്നത്. 

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറല്‍ ലി ഖിയോമിങ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തെന്നാണ് അഭ്യൂഹം. ചൈനീസ് വ്യോമപാതയില്‍ വിമാനങ്ങളില്ലാത്തതിന്റെ ദൃശ്യങ്ങള്‍ ഫ്‌ലൈറ്റ് മോണിറ്ററിങ് വെബ്‌സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഉസ്ബക്കിസ്ഥാനിലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനില്‍ക്കാതെ ഷി മടങ്ങിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ