രാജ്യാന്തരം

ആഫ്രിക്കയിലെ കേപ് വെര്‍ഡെയിൽ കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 63 മരണം; ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ഡെ തീരത്ത് കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി അറുപതിലധികം ആളുകൾ മരിച്ചു. ഇതിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്. കാണാതായവരെ മരിച്ചതായി കണക്കാക്കുമെന്നു എന്ന് കേപ് വെര്‍ഡെ അധികൃതർ അറിയിച്ചു. അപകടത്തിൽ നിന്നും നാല് കുട്ടികളടക്കം 38 പേർ രക്ഷപ്പെട്ടു. 

പൈറോഗ് എന്ന് അറിയപ്പെട്ട തടികൊണ്ട് നിര്‍മിച്ച വലിയ മത്സ്യബന്ധന ബോട്ടിൽ ജൂലൈ 10ന് സെന​ഗലിൽ നിന്നും 101 പേരാണ് യാത്ര പുറപ്പെട്ടത്. ഏകദേശം 63 പേരെങ്കിലും മരിച്ചു എന്നാണ് കണക്കാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്റെ കവാടമെന്ന് അറിയപ്പെടുന്ന സ്പാനിഷ് കാനറി ദ്വീപില്‍ നിന്നും 600 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദ്വീപാണ് കേപ് വെര്‍ഡെ. യൂറോപ്യൻ രാജ്യങ്ങളിലേക്ക് അനധികൃതമായി കടക്കാൻ കുടിയേറ്റക്കാർ ഈ വഴി തെരഞ്ഞെടുക്കാറുണ്ട്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അനധികൃത കുടിയേറ്റത്തിനെതിരെ ആ​ഗോളതലത്തിൽ നിയമനടപടികൾ സ്വീകരിക്കണമെന്ന് കേപ് വെര്‍ഡെ അധികൃതർ അറയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

രാഹുലിനെ സാക്ഷിയാക്കി പൂരന്‍സ് വെടിക്കെട്ട്; മുംബൈക്കെതിരെ ലഖ്‌നൗവിന് 214 റണ്‍സ്

എസി ഓണാക്കി കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്നു: യുവാവ് മരിച്ച നിലയിൽ

ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതസഖിയാക്കിയില്ല; കാമുകന്റെ വീടും ബൈക്കും തീയിട്ടു; യുവതി അറസ്റ്റില്‍