രാജ്യാന്തരം

എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം; പാരമ്പര്യം സംരക്ഷിക്കണമെന്നു പുടിന്‍

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ:  എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്നും വരും ദശകങ്ങളില്‍ ജനസംഖ്യ വര്‍ധിപ്പിക്കണമെന്നും 
റഷ്യന്‍ വനിതകളോട് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.  മോസ്‌കോയില്‍ വേള്‍ഡ് റഷ്യന്‍ പീപ്പിള്‍സ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍. 

പല ഗോത്രവര്‍ഗങ്ങളും നാലോ അഞ്ചോ അതിലധികമോ കുട്ടികള്‍ക്കു ജനനം നല്‍കുന്ന പാരമ്പര്യം തുടരുന്നുണ്ട്. റഷ്യന്‍ കുടുംബങ്ങളില്‍ മുന്‍ കാലങ്ങളില്‍ ഏഴും എട്ടും അതിലധികവും കുട്ടികളുണ്ടായിരുന്നു. ഇത് പിന്തുടരണമെന്നും പാരമ്പര്യം സംരക്ഷിക്കണമെന്നും പുടിന്‍ പറഞ്ഞു. 

വലിയ കുടുംബങ്ങളെന്നത് എല്ലാ റഷ്യക്കാരുടെയും ജീവിതരീതിയായിരിക്കണം. കുടുംബമെന്നത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം മാത്രമല്ല, ആധ്യാത്മിക പ്രതിഭാസവും ധര്‍മത്തിന്റെ ഉദ്ഭവവും ആണ്.  റഷ്യയുടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതും സംരക്ഷിക്കുന്നതുമായിരിക്കണം വരും ദശകങ്ങളിലെ നമ്മുടെ ലക്ഷ്യമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. 

1990 മുതല്‍ റഷ്യയിലെ ജനനനിരക്ക് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനുശേഷം മൂന്നു ലക്ഷത്തോളം റഷ്യക്കാരുടെ ജീവന്‍ പൊലിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ

അടിച്ചുമാറ്റലില്‍ പൊറുതിമുട്ടി; 'ലോട്ടറിക്കള്ളനെ' പെന്‍ കാമറയില്‍ കുടുക്കി റോസമ്മ

പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത 'സ്റ്റീലുകൊണ്ടൊരു പെണ്‍കുട്ടി'