രാജ്യാന്തരം

മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍; പാക് ഭീകരന്‍ സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: 2011ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പാക് ഭീകരനുമായ സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. ഇയാളെ നിലവില്‍ പാകിസ്ഥാനിലെ ദേരഘാസി ഖാന്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ജയിലിനുള്ളിലാണ് സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ് നിലവില്‍. 

അതിനിടെ ഇയാളെ പാര്‍പ്പിച്ച ജയിലില്‍ അജ്ഞാതനായ ഒരു വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഇത് ജയിലിലെ പാചകക്കാരനായ വ്യക്തിയാണെന്നു നിഗമനമുണ്ട്. ഇയാളെ സംഭവ ശേഷം കാണാതായിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പാക് ഏജന്‍സികള്‍ വ്യക്തമാക്കി. 

സുരക്ഷ കണക്കിലെടുത്ത് ഇയാളെ ഒരു മാസം മുന്‍പാണ് ദേര ഘാസി ഖാന്‍ ജയിലിലേക്ക് മാറ്റിയത്. നേരത്തെ ലാഹോര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം