രാജ്യാന്തരം

ചെവിയിൽ നൂഡിൽസ്, 'മണ്ടനായിരുന്ന്' പുടിന്റെ പ്രസംഗം കണ്ട് എംപി, വിഡിയോ വൈറൽ, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രസംഗത്തെ പരിഹസിച്ച റഷ്യൻ എംപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി. റഷ്യ-യുക്രൈൻ യുദ്ധവാർഷികത്തോട് അനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്‌ത് പുടിൻ നടത്തിയ പ്രസംഗത്തെയാണ് മിഖായേൽ അബ്‌ദൽകിനി പരിഹസിച്ചത്. 

യുക്രൈനെതിരെ ഒരു വർഷമായി തുടരുന്ന റഷ്യയുടെ ആക്രമണത്തെ വിലയിരുത്തി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. യുക്രൈനെതിരായ യുദ്ധം തുടരുമെന്നും റഷ്യ സേനയുടെ വീര്യത്തെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പുടിന്റെ പ്രസംഗം ചെവിൽ ന്യൂഡിൽസണിഞ്ഞ് കാണുന്ന അബ്ദൽകിനിയുടെ വിഡിയോ വിവാദമായി. ചെവിയിൽ നൂഡിൽസ് തൂക്കി എന്നത് വിഢികളാക്കപ്പെടുക എന്ന അർഥത്തിൽ റഷ്യയൻശൈലിയിൽ പറയുന്നതാണ്. ഇതാണ് വിവാദമായത്.

വിഡിയോ മാത്രമല്ല അതിനൊപ്പം അദ്ദേഹം പങ്കുവെച്ച കുറിപ്പും വിവാദമായി.ഞാൻ പൂർണമായും പിന്തുണയ്‌ക്കുന്നു, എല്ലാം അംഗീകരിക്കുന്നു, എന്ത് മഹത്തായ പ്രസംഗം, 23 വർഷത്തിനിടെ ഇത്തരമൊരു പ്രസംഗം കേട്ടിട്ടില്ല. ആവേശത്താൽ കോരിത്തരിച്ചുപോയി’ എന്നൊരു അദ്ദേഹത്തിന്റെ കുറിപ്പ്. വിഢികളെ പോലെ റഷ്യൻ ജനത പുടിൻ പറയുന്നതെല്ലാം കേട്ടും അംഗീകരിച്ചുമിരിക്കണമെന്നാണ് ഭരണകൂടം ആഗ്രഹിക്കുന്നതെന്ന തരത്തിലായിരുന്നു പരിഹാസം. എന്നാൽ പുടിന്റെ പ്രസംഗത്തോട് എംപിയുടെ പരിഹാസവും പ്രതിഷേധവും ശ്രദ്ധിക്കാതെ പോകരുതെന്നും റഷ്യൻ എംപിയുടെ നിലപാട് യുക്രൈനാണ് കുറച്ചുകൂടി യോജിക്കുന്നതെന്നും കമ്യൂണിസ്റ്റ്പാർട്ടി വക്താവ് അലക്സാണ്ടർ യുഷ്‌ചെൻകോ വീഡിയോയോട് പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'