രാജ്യാന്തരം

പ്രസിഡന്റ് ആയാല്‍ 75% സര്‍ക്കാര്‍ ജീവനക്കാരെ കുറയ്ക്കും, എഫ്ബിഐ അടച്ചുപൂട്ടും: വിവേക് രാമസ്വാമി  

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ 75 ശതമാനത്തെയും പിരിച്ചുവിടുമെന്ന്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ള ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി. എഫ്ബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികളെ അടച്ചുപൂട്ടുമെന്നും ന്യൂസ് വെബ്‌സൈറ്റ് ആയ ആക്‌സിയോണ്‍സിനു നല്‍കിയ അഭിമുഖത്തില്‍ വിവേക് രാമസ്വാമി പറഞ്ഞു.

ജീവനക്കാരെ കുറയ്ക്കണമെന്ന ആശയം റീഗന്‍ മുതല്‍ ട്രംപ് വരെയുള്ള ഒന്നാംതരം പ്രസിഡന്റുമാര്‍ മുന്നോട്ടുവച്ചതാണെന്ന് വിവേക് രാമസ്വാമി പറഞ്ഞു. മറ്റു പ്രസിഡന്റുമാരേക്കാള്‍ കുടുതലായി ഈ ദിശയില്‍ മുന്നോട്ടുപോവാന്‍ ട്രംപിനു കഴിഞ്ഞെന്ന്, 38കാരനായ രാമസ്വാമി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ വകുപ്പ്, എഫ്ബിഐ, ബ്യൂറോ ഓഫ് ആള്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ആംസ്, എക്‌സ്‌പ്ലോസിവ്‌സ്, ന്യൂക്ലിയര്‍ റെഗുലേറ്ററി കമ്മിഷന്‍, ഇന്റേണല്‍ റവന്യൂ സര്‍വീസ്, കൊമേഴ്‌സ് വകുപ്പ് എന്നിവയാണ് തന്റെ പട്ടികയില്‍ ഉള്ളതെന്ന് വിവേക് രാമസ്വാമി വ്യക്തമാക്കി. ഭരണത്തിലെത്തിയാല്‍ അദ്യ ദിവസം മുതല്‍ ഇതിനുള്ള നടപടികള്‍ തുടങ്ങും. ആദ്യ വര്‍ഷം അന്‍പതു ശതമാനം ജീവനക്കാരെ കുറയ്ക്കും- അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിച്ചു; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

'ജയ വരുവോ നിങ്ങളുടെ കല്യാണത്തിന് ?'; അനശ്വരയുടെ പോസ്റ്റിന് കമന്റുമായി ആരാധകർ

പുതിയകാലത്തിന്റെ സാംസ്‌കാരിക വ്യവസായം

എപ്പോഴും അസുഖം? രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഇവ ശീലമാക്കാം