ടൗണ്ടണ്: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് ജയം. അഫ്ഗാനിസ്ഥാന്റെ കുറഞ്ഞ സ്കോര്‍ ന്യൂസിലന്‍ഡ് അനായാസം മറികടന്നു. 173 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 32.1 ഓവറില്‍ ലക്ഷ്യം കണ്ടു.ന്യൂസിലന്‍ഡിന് ഏഴുവിക്കറ്റ് ജയം.
ഓപ്പണര്‍ ഗുപ്റ്റലിനെ തുടക്കത്തിലെ ഗ്യാലറിയിലേക്ക് മടക്കി അയച്ച് അഫ്ഗാനിസ്ഥാന് ഞെട്ടിച്ചെങ്കിലും ക്യാപ്റ്റന്‍ കെയ്ൻ വില്യംസണിന്റെയും ടെയ്ലറിന്റെയും ബാറ്റിങ്ങിന്റെ മികവില്‍ ന്യൂസിലന്‍ഡ് അനായാസം വിജയിച്ചുകയറുകയായിരുന്നു. പുറത്താകാതെ 78 റണ്‍സുമായി വില്യംസണ് ജയത്തില്‍ പങ്കാളിയായി. ടെയ്ലര് 48 റണ്‍സ് നേടി.
നേരത്തെ ജെയിംസ് നീഷമിന്റെയും ലോക്കി ഫെർഗൂസണിന്റെയും ബൗളിംഗ് മികവിൽ അഫ്ഗാനിസ്ഥാൻ ബാറ്റിങ് നിര തകരുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് ഓപ്പണറുമാർ നൽകിയ മികച്ച തുടക്കം മുതലാക്കാനായില്ല. 66 റൺസാണ് ഹസ്രത്തുള്ള സാസായി-നൂര്‍ അലി സദ്രാൻ കൂട്ടുക്കെട്ടിൽ പിറന്നത്. 34 റൺസെടുത്ത ഹസ്രത്തുള്ളയെ നഷിം പുറത്താക്കി. പിന്നാലെ നൂര്‍ അലി സദ്രാനെ (31) ഫെർഗൂസണും വീഴ്ത്തി.
ഹസ്മത്തുള്ള ഷഹീദിയുടെ അർധ സെഞ്ചുറിയാണ് അഫ്ഗാനെ 172റൺസിൽ എത്തിച്ചത്. 99 പന്തിൽ ഒൻപത് ഫോറോടെ 59 റൺസാണ് ഷഹീദി നേടിയത്. അഫ്താഭ് അലം 14 റൺസും നേടി. മറ്റാർക്കും അഫ്ഗാൻ നിരയിൽ രണ്ടക്കം കാണാൻ സാധിച്ചില്ല. പത്ത് ഓവറിൽ 31 റൺസ് വഴങ്ങി നഷിം അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്. ഫെർഗൂസൺ നാല് വിക്കറ്റും വീഴ്ത്തി. ഗ്രാന്‍ഡോം ഒരു വിക്കറ്റും നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ