'വിവാഹത്തിന് മുന്‍പ് നേഹ ഗര്‍ഭിണിയായിരുന്നു, അച്ഛനും അമ്മയും എന്നെ ചീത്ത പറഞ്ഞു'; അപ്രതീക്ഷിത വിവാഹത്തിന്റെ കാരണം വ്യക്തമാക്കി അംഗദ്

പ്രണയത്തെക്കുറിച്ചും പെണ്‍സുഹൃത്തുക്കളെക്കുറിച്ചുമുള്ള ഭാര്യയുടെ ചോദ്യങ്ങള്‍ക്കും അംഗദ് കൃത്യമായി മറുപടി നല്‍കി
'വിവാഹത്തിന് മുന്‍പ് നേഹ ഗര്‍ഭിണിയായിരുന്നു, അച്ഛനും അമ്മയും എന്നെ ചീത്ത പറഞ്ഞു'; അപ്രതീക്ഷിത വിവാഹത്തിന്റെ കാരണം വ്യക്തമാക്കി അംഗദ്

നേഹ ധൂപിയയുടേയും അംഗദ് ബേദിയുടേയും അപ്രതീക്ഷിത വിവാഹം ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. വിവാഹത്തിന് മുന്‍പ് നേഹ ധൂപിയ ഗര്‍ഭിണിയായിരുന്നെന്നും അതിനാലാണ് പെട്ടെന്ന് വിവാഹം കഴിച്ചതെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ അംഗദ്. നേഹ അവതാരകയായി എത്തുന്ന നോ ഫില്‍റ്റര്‍ എന്ന ഷോയിലാണ് താരം തുറന്നു പറഞ്ഞത്. 

നേഹ ഗര്‍ഭിണിയാണെന്നുള്ള വിവരം താനായിരുന്നു അച്ഛനോടും അമ്മയോടും തുറന്നു പറഞ്ഞത്. എന്നാല്‍ അങ്ങനെയൊരു വാര്‍ത്ത കേള്‍ക്കാന്‍ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല അവര്‍. അത് കേട്ട് ഇരുവരും ആദ്യം നിശബ്ദരായി. പിന്നീട് ഒരുപാട് ചീത്ത കേള്‍ക്കേണ്ടി വന്നുവെന്നും അംഗദ് പറഞ്ഞു. 

പ്രണയത്തെക്കുറിച്ചും പെണ്‍സുഹൃത്തുക്കളെക്കുറിച്ചുമുള്ള ഭാര്യയുടെ ചോദ്യങ്ങള്‍ക്കും അംഗദ് കൃത്യമായി മറുപടി നല്‍കി. ചെറുപ്പത്തില്‍ താന്‍ വളരെ നാണംകുണുങ്ങിയായിരുന്നെന്നും അതിനാല്‍ ഒരുപാട് സ്ത്രീ സുഹൃദങ്ങള്‍ തനിക്കുണ്ടായിരുന്നില്ലെന്നുമാണ് താരം പറയുന്നത്. ഏകദേശം 75 സ്ത്രീകളുമായിട്ടാണ് ബന്ധമുണ്ടായിരുന്നത്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയപ്പോഴാണ് സ്വഭാവം കുറച്ചെങ്കിലും മാറിയതെന്നും അംഗദ് പറയുന്നു. ജീവിതത്തില്‍ പ്രണയം തോന്നിയ പെണ്‍കുട്ടികളെക്കുറിച്ചും മനസ്സില്‍ നിന്നും മായാത്ത പ്രണയ നിമിഷങ്ങളെക്കുറിച്ചും ഭാര്യയ്ക്ക് മുന്നില്‍ അംഗദ് മനസ്സു തുറന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Neha Dhupia (@nehadhupia) on

കഴിഞ്ഞ മെയിലാണ് ഇരുവരും വിവാഹിതരാകുന്നത്. അന്നു തന്നെ അപ്രതീക്ഷിത വിവാഹത്തെ പാപ്പരാസികള്‍ ഏറ്റെടുത്തിരുന്നു. ആഗസ്റ്റിലാണ് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. ഗര്‍ഭിണിയാണെന്ന് പുറത്തറിഞ്ഞാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താകുമോ എന്നു ഭയന്നാണ് താന്‍ ഗര്‍ഭ വാര്‍ത്ത ഒളിച്ചുവച്ചത് എന്ന് നേഹ ധൂപിയ മുന്‍പ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com