രാത്രി ഉറക്കമിളച്ചിരുന്ന് തയ്യല്‍ജോലികള്‍ ചെയ്താണ് അമ്മ എന്നെ വളര്‍ത്തിയത്; അമ്മയോടൊപ്പം മറീന; കൈയടിച്ച് ആരാധകര്‍

അമ്മ പുതിയ തയ്യല്‍കട ആരംഭിക്കുകയാണെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്നുമാണ് പോസ്റ്റിലൂടെ മറീന പറയുന്നത്
രാത്രി ഉറക്കമിളച്ചിരുന്ന് തയ്യല്‍ജോലികള്‍ ചെയ്താണ് അമ്മ എന്നെ വളര്‍ത്തിയത്; അമ്മയോടൊപ്പം മറീന; കൈയടിച്ച് ആരാധകര്‍

റീന മൈക്കിള്‍ കുരിശിങ്കല്‍ എന്ന ചുരുളന്‍മുടിക്കാരി മലയാളികള്‍ക്ക് പരിചിതയാണ്. ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിലാണ് മെറീന അഭിനയിച്ചിട്ടുണ്ട്. ചെയ്ത കഥാപാത്രങ്ങള്‍കൊണ്ടാണോ ലുക്ക് കൊണ്ടാണോ എന്ന് അറിയില്ല ആരാധകര്‍ക്ക് മെറീന ഒരു തന്റേടിയാണ്. സമ്പന്നമായ കുടുംബത്തില്‍ നിന്ന് വന്ന തലചെറിച്ച പെണ്ണ്. എന്നാല്‍ താന്‍ ആരാണെന്ന് തുറന്നു കാണിച്ചിരിക്കുകയാണ് മെറീന. താനൊരു തയ്യല്‍കാരിയുടെ മകളാണ് എന്നാണ് മറീന പറയുന്നത്. അമ്മയോടൊപ്പം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം അമ്മയെക്കുറിച്ച് കുറിച്ചത്. 

അമ്മ പുതിയ തയ്യല്‍കട ആരംഭിക്കുകയാണെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്നുമാണ് പോസ്റ്റിലൂടെ മറീന പറയുന്നത്.'എനിക്ക് പണി കുറഞ്ഞപ്പോ അമ്മയ്ക്ക് വീണ്ടും പണി ആയി. ഇന്ന് അമ്മ ഒരു തയ്യല്‍ കട ആരംഭിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥന വേണം. അമ്മയുടെ കണ്ണിന് അടിയിലുള്ള കറുപ്പ് മകളെ വളര്‍ത്താനുള്ള അമ്മയുടെ കഷ്ടപ്പാടാണ്. രാത്രി ഉറക്കമിളച്ചിരുന്ന് നാട്ടുകാരുടെ ഡ്രസ് തയിച്ച് കൊടുത്തപ്പോള്‍ കിട്ടിയ സമ്മാനം. ആളുകള്‍ ശരിക്കും കരുതുന്നത് സമ്പന്നമായ വീട്ടില്‍ നിന്നുള്ള തലതെറിച്ച സന്തതിയാണ് ഞാനെന്നാണ്. ദയവായി കേള്‍ക്കൂ. ഞാന്‍ അങ്ങനെ അല്ല. തോല്‍ക്കുന്നെങ്കില്‍ തോറ്റു പോകട്ടെ അഭിമാനം നഷ്ടപ്പെടുത്തരുത് എന്നാണ് അമ്മ എന്നെ പഠിപ്പിച്ചത്. എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു അമ്മയെ അര്‍ഹിക്കുന്നുണ്ട്. അമ്മ ഒരു പോരാളിയായിരുന്നു, ഇപ്പോഴും അതെ' മറീന കുറിച്ചു. അമ്മയോടൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്. 

നിരവധി പേരാണ് മറീനയുടെ തുറന്നെഴുത്തിനെ പ്രശംസിച്ച് രംഗത്തെത്തിയത്. മറീനയെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് ആരാധകര്‍ കുറിച്ചു. ജാഡയില്ലാത്ത സെലിബ്രിറ്റികളുണ്ടെന്ന് ഈ പോസ്റ്റ് തെളിയിക്കുന്നുവെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. നിരവധി പേര്‍ മറീനയുടെ അമ്മയുടെ പുതിയ സംരംഭത്തിനും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പോസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com