‘ആരാണ് ഇവൻ’ എന്ന ഭാവത്തിലാണ് ആദ്യം കണ്ടപ്പോൾ അവൻ നോക്കിയത്, വിഹാന് ഇന്ന് 3 വയസ്സ്; ഓർമ്മക്കുറിപ്പുമായി വിനീത്

വിഹാന്റെ ജനനത്തോടെ ജീവിതം എത്രത്തോളം മാറി എന്ന് ആശ്ചര്യപ്പെടുകയാണ് വിനീത്
‘ആരാണ് ഇവൻ’ എന്ന ഭാവത്തിലാണ് ആദ്യം കണ്ടപ്പോൾ അവൻ നോക്കിയത്, വിഹാന് ഇന്ന് 3 വയസ്സ്; ഓർമ്മക്കുറിപ്പുമായി വിനീത്

കൻ വിഹാൻ ജനിച്ചത് മുതലുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. മകന്റെ മൂന്നാം ജന്മദിനത്തിലാണ് വിനീത് തന്റെ ഓർമകൾ പങ്കുവച്ചിരിക്കുന്നത്. വിഹാന്റെ ജനനത്തോടെ ജീവിതം എത്രത്തോളം മാറി എന്ന് ആശ്ചര്യപ്പെടുകയാണ് വിനീത്.  

വീനിതിന്റെയും ദിവ്യയുടെയും മൂത്ത മകനാണ് വിഹാൻ. കഴിഞ്ഞ വർഷമായിരുന്നു ഇളയ മകൾ ഷനയയുടെ ജനനം.

വിനീതിന്റെ കുറിപ്പ്

നെറ്റിചുളിച്ചാണ് അവൻ ജനിച്ചുവീണത്. അന്ന് അതിരാവിലെ, ഓപ്പറേഷൻ തിയേറ്ററിന് പുറത്ത് എന്നെ ആദ്യമായി കണ്ടപ്പോൾ, അവൻ എന്നെ നോക്കിയത് ‘ആരാണ് ഇവൻ’എന്ന ഭാവത്തിലാണ്. പതുക്കെ ഞാൻ അവന്റെ ഹൃദയം കീഴടക്കാൻ തുടങ്ങി. അവൻ വളരെ ചെറുതായിരിക്കുമ്പോൾ എന്റെ നെഞ്ചിൽ ഒട്ടിച്ചേർന്ന് കിടന്നുറങ്ങുമായിരുന്നു. ദിവ്യ പറയും, ഞാൻ ധാരാളം നോൺ-വെജ് കഴിക്കുന്നതിനാൽ എന്റെ ശരീരം എല്ലായ്പ്പോഴും ചൂടാണെന്നും അവന് അത് ഇഷ്ടമാണെന്നും.

അവൻ പറഞ്ഞ ആദ്യത്തെ വാക്ക് ‘പപ്പ’ എന്നാണ്. രക്ഷിതാവെന്ന നിലയിലുള്ള ജോലികളിൽ ഭൂരിഭാഗവും ദിവ്യ ചെയ്യുന്ന ആ സമയത്ത് അവർ ‘മമ്മ’എന്ന് പറയാതിരുന്നത് അനീതിയാണെന്ന് അവൾക്ക് തോന്നി. അവൻ അനങ്ങുന്നതും തറയിലിഴഞ്ഞ് പോവുന്നതും നടക്കുന്നതും ഞാൻ കണ്ടു. എന്നെപ്പോലെ തന്നെ നടക്കാൻ അവൻ ഇഷ്ടപ്പെടുന്നു.

ആദ്യത്തെ അന്താരാഷ്ട്ര വിമാനയാത്ര നടത്തുമ്പോൾ അവന് 3 മാസമായിരുന്നു പ്രായം. അവൻ ഞങ്ങളോടൊപ്പം ലോകം ചുറ്റാൻ തുടങ്ങി. അവന്റെ കാലിനടിയിലുള്ള മറുകാണ് ഇതിന് കാരണമെന്നാണ് അവന്റെ മമ്മ പറയുന്നത്.

വളരെയധികം സ്നേഹത്തോടെ അവൻ ദിവസവും ഷനയയെ ചുംബിക്കുന്നു. അവനാണ് എന്നും രാവിലെ ആദ്യം എഴുന്നേൽക്കുന്നത്. ഏറ്റവും ഉയർന്ന ശബ്ദത്തിൽ നിലവിളിക്കാൻ അവന് കഴിവുണ്ട്. എന്നാൽ ഷനയ ഉറങ്ങുകയാണെങ്കിൽ അവൻ പതുക്കെ പറയും “ബേബി ഷീപ്പിൾ” എന്ന്.

അവന്റെ ഹൃദയത്തിൽ വളരെയധികം സ്നേഹമുണ്ട്. അവന് മറ്റുള്ളവരിലേക്ക് പടർത്തുന്ന പുഞ്ചിരിയുണ്ടെന്ന് എനിക്ക് തോന്നുന്നു. അവന്റെ എല്ലാ വികൃതിത്തരങ്ങളുടെയും അവസാനം അവന് എല്ലാവരെയും വീഴ്ത്തുന്ന മുഖഭാവത്തിലെത്താൻ കഴിയുന്നു. വിഹാന് ഇന്ന് 3 വയസ്സ്. ജീവിതം എങ്ങനെ മാറിയിരിക്കുന്നു എന്നതാണ് ഞാൻ ആശ്ചര്യപ്പെടുന്നത് !!!” , വിനീത് കുറിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com