'രണ്ടാഴ്ചകൂടി ബാക്കിയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു, ഭാര്യ ഏഴു മാസം ഗര്‍ഭിണി'; രക്താര്‍ബുദത്തെ തോല്‍പ്പിച്ച് അനുരാഗ് ബസു

'രണ്ടു മാസം കൂടി ഞാന്‍ എന്നെത്തന്നെ തള്ളിനീക്കിക്കൊണ്ടിരുന്നു, അങ്ങനെയെങ്കില്‍ എന്റെ കുഞ്ഞിന്റെ മുഖം കാണാം'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ക്താര്‍ബുദത്തോടെ പോരാടി വിജയിച്ച കഥ പറഞ്ഞ് സംവിധായകന്‍ അനുരാഗ് ബസു. രണ്ടാഴ്ച മാത്രമായിരിക്കും താന്‍ ജീവനോടെ ഉണ്ടാവുക എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത് എന്നാണ് അനുരാഗ് പറയുന്നത്. ഭാര്യ അന്ന് ഏഴു മാസം ഗര്‍ഭിണിയായിരുന്നെന്നുമാണ് അനുരാഗ് ബസു പറയുന്നത്. 

'ആ സമയത്ത് എന്റെ ഭാര്യ തനി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. എനിക്കൊപ്പം സമയം ചെലവഴിക്കാനായി കഷ്ടപ്പെടുകയായിരുന്നു അവള്‍. രണ്ടു മാസം കൂടി ഞാന്‍ എന്നെത്തന്നെ തള്ളിനീക്കിക്കൊണ്ടിരുന്നു, അങ്ങനെയെങ്കില്‍ എന്റെ കുഞ്ഞിന്റെ മുഖം കാണാം. അതിനുശേഷവും ഞാന്‍ എന്റെ പോരാട്ടം തുടര്‍ന്നു. - അഭിമുഖത്തില്‍ അനുരാഗ് ബസു പറഞ്ഞു. 

2004ലാണ് അനുരാഗ് ബസുവിനോ രക്താര്‍ബുദം സ്ഥിരീകരിക്കുന്നത്. കാന്‍സര്‍ ചികിത്സയ്ക്കിടെയാണ് താന്‍ ഗാങ്‌സ്റ്റര്‍ ചിത്രീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com