'എന്റെ ഹൃദയത്തെ പിന്തുടരുന്നു', ഉർവശി റൗട്ടേല ഓസ്ട്രേലിയയിൽ; പന്തിനു പിന്നാലെയെന്ന് ആരോപണം, ചെക്കൻ ക്രിക്കറ്റ് കളിച്ചോട്ടെയെന്ന് ആരാധകർ

ഹൃദയത്തെ പിന്തുടരുന്നു എന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് പുറത്തുവന്നതോടെ ഉർവശിയുടെ യാത്ര പന്തിനു പിന്നാലെയാണെന്ന തരത്തിലായി ചർച്ചകൾ
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ക്രിക്കറ്റ് താരം ഋഷഭ് പന്തും നടിയും മോഡലുമായ ഉർവശി റൗട്ടേലയും തമ്മിലുള്ള സോഷ്യൽ മീഡിയ പോര് വൻ ചർച്ചയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ഉർവശിയുടെ പുതിയ പോസ്റ്റാണ്. ഓസ്ട്രേലിയയിലേക്കുള്ള തന്റെ യാത്രയുടെ ചിത്രങ്ങളാണ് ഉർവശി പങ്കുവച്ചത്. ഹൃദയത്തെ പിന്തുടരുന്നു എന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് പുറത്തുവന്നതോടെ ഉർവശിയുടെ യാത്ര പന്തിനു പിന്നാലെയാണെന്ന തരത്തിലായി ചർച്ചകൾ. 

‘‘ഹൃദയത്തെ പിന്തുടരുന്നു, അതെന്നെ ഓസ്ട്രേലിയയിലെത്തിച്ചു. സാഹസങ്ങൾ തുടരുകയാണ്’’- എന്ന കുറിപ്പിൽ വിമാനത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഉർവശി പങ്കുവച്ചത്. അതോടെ കമന്റുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്.  ഋഷഭ് പന്തിനെ നടി വെറുതെ വിടുമെന്നു തോന്നുന്നില്ലെന്നാണ് ആരാധകരുടെ പ്രതികരണം. ടീം ഇന്ത്യ ഇനി സൂക്ഷിക്കണമെന്നും ചിലർ ഉപദേശിക്കുന്നു. ടി20 ലോകകപ്പിനായി നിലവിൽ ഓസ്ട്രേലിയയിലാണ് പന്ത് ഉൾപ്പെടുന്ന ഇന്ത്യൻ ടീം. ഒക്ടോബർ 23ന് മെൽബണിൽവച്ച് പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 

ചർച്ചകൾ സജീവമായി നിൽക്കെ ഓസ്ട്രേലിയയിൽ നിന്നുള്ള മറ്റു ചിത്രങ്ങളും ഉർവശി പങ്കുവച്ചു. പച്ച പ്രിന്റഡ് ലെഹങ്ക ധരിച്ച് ധാൻഡിയ സ്റ്റൈലിൽ നിൽക്കുന്നതാണ് ചിത്രം. അതിനു താഴെയും കമന്റുകൾ നിറയുകയാണ്. ഓസ്ട്രേലിയയിലെ ക്രിക്കറ്റ് മാച്ചിന് കാണാം എന്നായിരുന്നു ഒരാളുടെ കമന്റ്. വേ​ഗം വീട്ടിലേക്ക് തിരിച്ചുവരൂ, ആ പാവം ചെക്കൻ ക്രിക്കറ്റ് കളിച്ചോട്ടെ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

ഇന്ത്യൻ താരവും ഉർവശിയും ചെറിയ കാലയളവിൽ ‍ഡേറ്റ് ചെയ്തിരുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. മിസ്റ്റർ ആർപി തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നിട്ടുണ്ടെന്ന ഉർവശിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം പന്ത് തള്ളിക്കളഞ്ഞിരുന്നു. ഇത് ഇരുവരും തമ്മിലുള്ള സൈബർ വാറിനാണ് കളമൊരുക്കിയത്. ദിവസങ്ങൾക്കു മുൻപ് മിസ്റ്റർ ആർപിയോടു ക്ഷമ ചോദിക്കുന്നതായി ഉർവശി ഒരു വിഡിയോയിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഉർവശിയുടെ ഓസ്ട്രേലിയൻ യാത്ര. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com