കൊല്ലപ്പെടുമെന്ന് കരുതി മരിച്ച പോലെ കിടന്ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികള്‍; പ്രതിയെ അറസ്റ്റു ചെയ്തു

ഇയാളില്‍ നിന്നും രക്ഷപ്പെടാനായി മരിച്ച പോലെ കിടന്നുവെന്ന് കുട്ടികളിലൊരാള്‍ മാതാവിനോട് പറയുകയായിരുന്നു
കൊല്ലപ്പെടുമെന്ന് കരുതി മരിച്ച പോലെ കിടന്ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികള്‍; പ്രതിയെ അറസ്റ്റു ചെയ്തു

ന്യൂഡെല്‍ഹി: 24 വയസുള്ള യുവാവിന്റെ ക്രൂര കൃത്യങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആറും എട്ടും വയസുള്ള പെണ്‍കുട്ടികള്‍ മരിച്ച പോലെ കിടന്നു. നോര്‍ത്ത് വെസ്റ്റ് ഡെല്‍ഹിയിലെ ബവാനയിലാണ് സംഭവം. മിട്ടായി വാങ്ങിത്തരാമെന്നു പറഞ്ഞു രണ്ടു കുട്ടികളെ അറസ്റ്റിലായ പ്രതി ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് കൊണ്ടുപോവുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയില്‍ മരിച്ച പോലെ കിടന്ന കുട്ടികളെ ഉപേക്ഷിച്ചു കടന്ന പ്രതിയെ കുടുംബാംഗങ്ങള്‍ തിരിച്ചറിയുകയായിരുന്നു.

കുട്ടികളുടെ നില ഗുരുതരമാണെന്ന് അഡ്മിറ്റ് ചെയ്ത ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഫാക്ടറി തൊഴിലാളിയായ പങ്കജ് കുമാറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡെല്‍ഹി കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14  ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡയില്‍ വെക്കും.

നൂറു രൂപ കൊടുത്തു കുട്ടികളോട് അടുത്തുള്ള ഷോപ്പില്‍ പോയി ഇനോ വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ട പ്രതി സാധനം കിട്ടാതെ മടങ്ങിവെന്ന കുട്ടികളോട് മറ്റൊരു ഷോപ്പില്‍ തന്റെ കൂടെ വരാന്‍ ആവശ്യപ്പെടുകയും കൂടെ വന്നാല്‍ കാന്‍ഡി വാങ്ങിത്തരാമെന്ന് പറയുകയും ചെയ്തു. അതേസമയം, ഈ ഒരു കുട്ടിയുടെ മുതിര്‍ന്ന സഹോദരി ഇതിനെ എതിര്‍ക്കുകയും കുട്ടികളെ വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പ്രതി ഈ മുതിര്‍ന്ന കുട്ടിയെ അടിക്കുകയും കരഞ്ഞപ്പോള്‍ അഞ്ചു രൂപയും നല്‍കുകയായിരുന്നു. പിന്നീട്, കുട്ടികളെ ആളൊഴിഞ്ഞ ഒരു പാര്‍ക്കില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ഇയാളില്‍ നിന്നും രക്ഷപ്പെടാനായി മരിച്ച പോലെ കിടന്നുവെന്ന് കുട്ടികളിലൊരാള്‍ മാതാവിനോട് പറയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com