ന്യൂഡല്‍ഹി : ആറു വയസ്സുകാരി സ്‌കൂളില്‍ വെച്ച് പീഡനത്തിനിരയായ സംഭവത്തിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. സ്‌കൂളിലെ ഇലക്ട്രീഷ്യനാണ് പൊലീസ് പിടിയിലായത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.
വ്യാഴാഴ്ച വൈകുന്നേരം കുട്ടി സ്കൂൾ കഴിഞ്ഞതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാനിറങ്ങവേയാണ് സംഭവം. കുട്ടിയെ വായ മൂടി സ്‌കൂള്‍ പരിസരത്തുള്ള കുടിവെള്ള പമ്പിനടുത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തിരികെ വീട്ടില്‍ എത്തിയ കുട്ടിയില്‍ രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു. കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതിനെതുടർന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ