പെണ്‍കുട്ടിയെ ചൊല്ലി സ്‌കൂളില്‍ കത്തിക്കുത്ത് ; ഒരു വിദ്യാര്‍ത്ഥി മരിച്ചു

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അങ്കുഷാണ് സഹപാഠികളുടെ കുത്തേറ്റ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: ഒരു പെണ്‍കുട്ടിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ നടന്ന കത്തിക്കുത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. ഹരിയാനയിലെ പില്ലു ഘേര ടൗണിലെ ഇന്‍ഡസ് പബ്‌ളിക് സ്‌കൂളില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അങ്കുഷാണ് സഹപാഠികളുടെ കുത്തേറ്റ് മരിച്ചത്. 

ക്ലാസിലെ ഒരു പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ക്ലാസില്‍ നിന്നും ടീച്ചര്‍ പോയതിന് പിന്നാലെ അങ്കുഷിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘവും, എതിരാളികളായ നാലംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുകായിരുന്നു. ബാഗില്‍ കത്തി അടക്കമുള്ള ആയുധങ്ങളുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ അങ്കുഷിനെയും സുഹൃത്തുക്കളെയും ആക്രമിച്ചു. വയറിനും മുതുകിനുമേറ്റ ആഴത്തിലുള്ള മുറിവാണ് അങ്കുഷിന്റെ മരണകാരണം. 

സംഭവം നടന്ന ഉടന്‍ തന്നെ അദ്ധ്യാപകര്‍ അങ്കുഷിനെ അടക്കം പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഞായറാഴ്ച രാത്രിയോടെ അങ്കുഷ് മരിച്ചു. പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഐ.പി.സി 323, 324 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹരിയാന ധനവകുപ്പ് മന്ത്രി ക്യാപ്ടന്‍ അഭിമന്യുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com