ന്യൂഡൽഹി: ശ്രീലങ്കൻ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശം. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.
ശ്രീങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ചാവേർ സ്ഫോടനങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഇന്ത്യക്കാരടക്കം 359ഓളം പേർക്കാണ് സ്ഫോടനങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്.
ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായവര്‍ കിഴക്കന്‍ നഗരമായ കല്‍മുനൈയില്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഇന്നലെ നടത്തിയ തിരച്ചിലിലും ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഏറ്റുമുട്ടലിൽ പതിനഞ്ചു പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മൂന്ന് പേര്‍ ചാവേറായി പൊട്ടിത്തെറിക്കുകയും ബാക്കിയുള്ളവരെ പൊലീസ് വെടിവെച്ചു കൊല്ലുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു സ്ത്രീകളും ആറു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
വെള്ളിയാഴ്ച രാത്രിയാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ