90 ലക്ഷം രൂപയുടെ കടം, വീട്ടില്‍ പറയാന്‍ ധൈര്യമില്ല; ഭാര്യയെയും മകളെയും കൊല്ലാന്‍ വാടക കൊലയാളിയെ ഏല്‍പ്പിച്ച് വ്യാപാരി, ആത്മഹത്യ 

കടം കയറിയ സിമന്റ് വ്യാപാരി ഭാര്യയെയും മകളെയും കൊലപ്പെടുത്താന്‍ വാടക കൊലയാളിക്ക് ക്വട്ടേഷന്‍ നല്‍കിയ ശേഷം ആത്മഹത്യ ചെയ്തു
90 ലക്ഷം രൂപയുടെ കടം, വീട്ടില്‍ പറയാന്‍ ധൈര്യമില്ല; ഭാര്യയെയും മകളെയും കൊല്ലാന്‍ വാടക കൊലയാളിയെ ഏല്‍പ്പിച്ച് വ്യാപാരി, ആത്മഹത്യ 

ഭോപ്പാല്‍: കടം കയറിയ സിമന്റ് വ്യാപാരി ഭാര്യയെയും മകളെയും കൊലപ്പെടുത്താന്‍ വാടക കൊലയാളിക്ക് ക്വട്ടേഷന്‍ നല്‍കിയ ശേഷം ആത്മഹത്യ ചെയ്തു. വെടിയേറ്റ നിലയില്‍ മകളുടെ മൃതദേഹം കാറില്‍ നിന്നും കണ്ടെത്തി. വാടക കൊലയാളിയില്‍ നിന്ന് ഭാര്യ രക്ഷപ്പെട്ടു. സംഭവത്തില്‍ വാടക കൊലയാളിയായ രഞ്ജന്‍ റോയ് പിടിയിലായി.

ജൂലായ് 17ന് നടന്ന സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴാണ് പുറത്തുവരുന്നത്. രാത്രിയിലെ പട്രോളിങ്ങിനിടെ സാഗറിലെ റോഡരികില്‍ സാന്‍ട്രോ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. കാറില്‍ ബ്രജേഷ് ചൗരസ്യയെയും മകള്‍ മഹിമയെയും മരിച്ച നിലയിലും ഭാര്യയെ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കാറിനുള്ളില്‍ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല. തനിക്കും മകള്‍ക്കും ഭര്‍ത്താവ് എന്തോ കുടിക്കാന്‍ നല്‍കിയെന്നും പിന്നെയൊന്നും തനിക്ക് ഓര്‍മയില്ലെന്നുമാണ് ഭാര്യ രാധ മൊഴി നല്‍കിയത്. 

ബ്രജേഷ് ചൗരസ്യയുടെ ആത്മഹത്യ കുറിപ്പ് കുടുംബാംഗങ്ങള്‍ പൊലീസിന് കൈമാറിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. 90 ലക്ഷം രൂപയുടെ  കടമുണ്ടെന്നും മരിക്കുകയാണെന്നുമായിരുന്നു ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്. കടം വീട്ടാന്‍ കഴിയാതിരുന്നതോടെ കൂട്ട ആത്മഹത്യ ചെയ്യാന്‍ ബ്രജേഷ് തീരുമാനമെടുത്തു. എന്നാല്‍, ഭാര്യയോടും മകളോടും ഇക്കാര്യം പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് അവരെ കൊല്ലാന്‍ 90,000 രൂപക്ക് ക്വട്ടേഷന്‍ നല്‍കി.

 മയക്കുമരുന്ന് ചേര്‍ത്ത പാനീയം കുടിച്ച് കാറില്‍ അബോധാവസ്ഥയിലായ ഭാര്യയെയും മകളെയും വാടക കൊലയാളിയെ ഏല്‍പ്പിച്ച് ബ്രജേഷ് മറ്റൊരു സ്ഥലത്തേക്ക് മാറി നിന്നു. മകളെ വെടിവെച്ച് കൊലപ്പെടുത്തിയെങ്കിലും റോഡിലൂടെ കുറച്ചുപേര്‍ വരുന്നത് കണ്ട കൊലയാളിക്ക് ബ്രജേഷിന്റെ ഭാര്യയെ കൊലപ്പെടുത്താനായില്ല. തുടര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വാടക കൊലയാളി ബ്രജേഷിന്റെ അടുത്തുവന്നു. എന്നാല്‍ ഇരുവരും മരിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് പറഞ്ഞ് ബ്രജേഷ് കാറിന്റെ അടുത്തേയ്ക്ക് പോയി. കുറെനേരം കഴിഞ്ഞിട്ടും വ്യാപാരി മടങ്ങി എത്താതിരുന്നതോടെ, രഞ്ജന്‍ റോയി കാറില്‍ പോയി നോക്കി. ഭാര്യയും മകളും മരിച്ചെന്ന് കരുതി ബ്രജേഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് അവിടെ നിന്ന് മുങ്ങിയ ബീഹാര്‍ സ്വദേശിയായ വാടക കൊലയാളിയെ  ബംഗാളില്‍നിന്നാണ് പൊലീസ് പിടികൂടിയത്. ബ്രജേഷിന്റെ കൈയില്‍നിന്ന് തോക്കുമെടുത്താണ് ഇയാള്‍ മുങ്ങിയതെന്നും ബ്രജേഷിന്റെ ഫോണ്‍വിളികള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയതെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com