ആറ് വയസുകാരായ ഇരട്ടസഹോദരന്മാരെ സ്‌കൂള്‍ ബസില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; കൊന്ന് കല്ലില്‍ കെട്ടി പുഴയില്‍ തള്ളി

രണ്ട് കുഞ്ഞുങ്ങളേയും കല്ലില്‍ ചേര്‍ത്തു കെട്ടി പുഴയില്‍ തള്ളുകയായിരുന്നു
ആറ് വയസുകാരായ ഇരട്ടസഹോദരന്മാരെ സ്‌കൂള്‍ ബസില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; കൊന്ന് കല്ലില്‍ കെട്ടി പുഴയില്‍ തള്ളി

ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌കൂള്‍ ബസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരായ ഇരട്ട സഹോദരന്മാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 12 ന് മധ്യപ്രദേശില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടികളുടെ മൃതദേഹമാണ് ഉത്തര്‍പ്രദേശിലെ നദിയില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബിസിനസുകാരനായ അച്ഛന്റെ ശത്രുക്കളാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം വാങ്ങിയതിന് ശേഷം കുട്ടികളെ കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രണ്ട് കുഞ്ഞുങ്ങളേയും കല്ലില്‍ ചേര്‍ത്തു കെട്ടി പുഴയില്‍ തള്ളുകയായിരുന്നു. ചിത്രകൂടില്‍ നിന്ന് സ്‌കൂള്‍ ബസ് തടഞ്ഞു നിര്‍ത്തി തോക്ക് ചൂണ്ടിയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. മുഖംമൂടിവെച്ച സംഘമായിരുന്നു സംഭവത്തിന് പിന്നില്‍. കുട്ടികളെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ ഒരാള്‍. മറ്റൊരാള്‍ ബജ്രംഗ് ഗല്‍ പ്രാദേശിക നേതാവാണ്. 

നാല് കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലാണ് കുട്ടികള്‍ പഠിച്ചിരുന്നത്. കുട്ടികളുടെ അച്ഛന്‍ ഓയില്‍ ട്രെയ്ഡറാണ്. ഇയാളുടെയോ കുടുംബത്തിന്റേയോ എതിരാളികളായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തില്‍ പപ്രതിഷേധം രൂക്ഷമായിരിക്കുകയാണ്. കുട്ടികളുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ കടകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും അടച്ചു. സംഘര്‍ഷം മുന്നില്‍ കണ്ട് പൊതു ഇടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് പൊലീസ് നിരോധനം ഏര്‍പ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com