മോദിയെ വധിക്കാന്‍ മുന്‍ സൈനികന്‍ 50 കോടി ആവശ്യപ്പെട്ടു; ആരോപണവുമായി ബിജെപി

തേജ് ബഹദൂര്‍ യാദവിനെതിരെ ആരോപണവുമായി ബിജെപി
മോദിയെ വധിക്കാന്‍ മുന്‍ സൈനികന്‍ 50 കോടി ആവശ്യപ്പെട്ടു; ആരോപണവുമായി ബിജെപി

ന്യൂഡല്‍ഹി: പുറത്തായ മുന്‍ സൈനികനും വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാനൊരുങ്ങി പത്രിക തള്ളിയതിനെ തുടര്‍ന്ന് അവസരം നഷ്ടപ്പെടുകയും ചെയ്ത തേജ് ബഹദൂര്‍ യാദവിനെതിരെ ആരോപണവുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാന്‍ തേജ് ബഹദൂര്‍ യാദവ് 50 കോടി ആവശ്യപ്പെട്ടതായാണ് ആരോപണം. ഒരു വീഡിയോ പുറത്തുവിട്ടാണ് ബിജെപി ആരോപണമുന്നയിക്കുന്നത്. 

അര്‍ബന്‍ നക്‌സലുകള്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ തേജ് ബഹദൂര്‍ യാദവ് പ്രധാനമന്ത്രിയെ വധിക്കാന്‍ 50 കോടി രൂപ ആവശ്യപ്പെട്ടുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. 

എന്നാല്‍ ഈ ആരോപണം തേജ് ബഹദൂര്‍ നിഷേധിച്ചു. വീഡിയോയില്‍ തന്റെ പ്രസംഗം തന്നെയാണുള്ളത്. എന്നാല്‍ ഇത് എഡിറ്റ് ചെയ്തതാണ്. താനൊരിക്കലും ഇത്തരത്തിലൊരു കാര്യം പറഞ്ഞിട്ടില്ല. 2017ല്‍ ബിഎസ്എഫില്‍ നിന്ന് പുറത്തായ ഘട്ടത്തില്‍ സൈനിക തീരുമാനത്തിനെതിരെ ധര്‍ണ നടത്തിയിരുന്നു. ആ സമയത്ത് സംസാരിക്കുന്നതാണ് വീഡിയോ. ഡല്‍ഹി പൊലീസിലെ ഒരു കോണ്‍സ്റ്റബിളാണ് ഈ വീഡിയോ എടുത്തത്. ഇതാണ് എഡിറ്റ് ചെയ്ത് ബിജെപി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com