ഒളിച്ചോടിയ സഹോദരിയെയും കാമുകനെയും കൊന്ന് കെട്ടിത്തൂക്കി, സാക്ഷിയായ സഹോദരനെയും കൊലപ്പെടുത്തി; തുമ്പായത് ഒരേ പോലത്തെ സംഭവം

ഇളയ സഹോദരിയെയും കാമുകനെയും സഹോദരന്‍ കൊലപ്പെടുത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ ദുരഭിമാന കൊല. ഇളയ സഹോദരിയെയും കാമുകനെയും സഹോദരന്‍ കൊലപ്പെടുത്തി. ഇതിന് സാക്ഷിയായ മറ്റൊരു സഹോദരനയെും വിനീതും സംഘവും കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. സംഭവത്തില്‍ വിനീത് ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സാമ്പല്‍ ജില്ലയിലാണ് സംഭവം. ജൂലൈ ഒന്നിന് സഹോദരി സുഖിയയെയും കാമുകനും ബന്ധുവുമായ ബണ്ടിയെയും കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒളിച്ചോടിയ ഇരുവരും ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം വിനീതിന്റെ സഹോദരന്‍ കുല്‍ദീപിനെയും സമാനമായ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ സംശയം ബലപ്പെടുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിനീതും സുഹൃത്തുക്കളും കുടുങ്ങിയത്. ചോദ്യം ചെയ്യലില്‍ വിനീത് കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനാണ് ഇളയ സേേഹാദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയതെന്നും വിനീത് മൊഴി നല്‍കി. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടി തൂക്കുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇങ്ങനെ ചെയ്തത്. സംഭവത്തിന് ദൃക്‌സാക്ഷിയായ സഹോദരന്‍ കുല്‍ദീപ് കൊലപാതകത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് സഹോദരനെയും കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വിനീത് പറയുന്നു.

കൊലപാതകത്തിന് സഹായിച്ച സുഹൃത്തുക്കള്‍ക്ക് 2.5 ലക്ഷം രൂപയാണ് വിനീത് പ്രതിഫലമായി നല്‍കിയത്.മൂന്നുപേരെയും കൊല്ലാന്‍ ഉപയോഗിച്ച കയര്‍ പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് സഹായിച്ചതിന് സുഹൃത്തുക്കള്‍ക്ക് നല്‍കിയ പണവും കണ്ടെടുത്തതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com