ന്യൂഡൽഹി: ഭീമാ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിയായി ജയിലിൽ കഴിയുന്ന കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് റാവുവിനെ തിങ്കളാഴ്ച ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
81 വയസുള്ള വരവരറാവുവിന് ഇതുവരെ കൊവിഡ് -19 ന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. അദ്ദേഹത്തിന് ശ്വസിക്കാൻ ബുദ്ധിമുട്ടില്ല, ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ചികിത്സിച്ച ജെവി ഹോസ്പിറ്റൽ ഡീൻ ഡോ. രഞ്ജിത് മങ്കേശ്വർ പറഞ്ഞു,
നാഡീ സംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ടുന്ന റാവുവിന് ചികിത്സ നൽകാത്തതിൽ മഹാരാഷ്ട്രയിലെ മന്ത്രിമാരടക്കം പ്രതിഷേധിച്ചിരുന്നു. കോടതിയെ സമീപിച്ചാണ് റാവുവിന്റെ കുടുംബം ചികിത്സയ്ക്കായി അനുമതി തേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ