ഫിറോസ്പുര്‍: റിട്ട. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥയെ രണ്ട് പേര്‍ ബലാത്സംഗം ചെയ്തതായി പരാതി. അസം സ്വദേശിയായ ഇവർ ലോക്ക്ഡൗണിനിടെ പഞ്ചാബില്‍ കുടുങ്ങിയ സമയത്താണ് ബലാത്സംഗത്തിന് ഇരയായതെന്ന് പരാതിയിൽ പറയുന്നു. പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലെ താത്കാലിക അഭയ കേന്ദ്രത്തില്‍ മെയ് ഒന്നിനായിരുന്നു സംഭവം.
വൈഷ്‌ണോ ദേവി ക്ഷേത്ര ദര്‍ശനത്തിനായാണ് പഞ്ചാബിലെത്തിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫിറോസ്പുരില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് അഭയ കേന്ദ്രത്തില്‍ താമസിച്ചുവരുന്നതിനിടെയാണ് റിട്ട. റെയില്‍വേ പൊലീസ് സ്ബ് ഇന്‍സ്‌പെക്ടറായ സ്ത്രീ ബലാത്സംഗത്തിനിരയായത്.
അസമിലെ റെയില്‍വേ പൊലീസില്‍ നിന്ന് വിരമിച്ച സ്ത്രീ കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ പരാതി നല്‍കിയത്. രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതിനിടെ, സ്ത്രീയെ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് മറ്റൊരു അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ