ബലാത്സംഗത്തിന് ശേഷം കഴുത്ത് അറുത്തുമാറ്റി; വറ്റിയ കുളത്തിൽ 17 കാരിയുടെ മൃതദേഹം; യുപിയിൽ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ അരുംകൊല

കഴുത്തറുത്ത നിലയില്‍ വെള്ളമില്ലാത്ത കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്
ബലാത്സംഗത്തിന് ശേഷം കഴുത്ത് അറുത്തുമാറ്റി; വറ്റിയ കുളത്തിൽ 17 കാരിയുടെ മൃതദേഹം; യുപിയിൽ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ അരുംകൊല

ലഖ്നൗ: ഉത്തർപ്രദേശിൽ 17 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ശരീരം വികൃതമാക്കി ഉപേക്ഷിച്ചു.  ലെഖിംപുര്‍ ഖേരി ജില്ലയിലാണ് സംഭവം. പത്ത്ദിവസത്തിനിടെ രണ്ടാമത്തെ പെൺകുട്ടിയാണ് യുപിയിൽ ബലാത്സംഗത്തിനിരയായ ശേഷം കൊല്ലപ്പെടുന്നത്. 

കഴുത്തറുത്ത നിലയില്‍ വെള്ളമില്ലാത്ത കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഗ്രാമത്തിന്റെ 200 മീറ്റര്‍ അകലെയായിരുന്നു മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തിനിരയായായതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഖേരി പൊലീസ് മേധാവി സതേന്ദര്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിച്ച് നല്‍കാന്‍ തിങ്കളാഴ്ചയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ സമീപത്തെ നഗരത്തിൽ സ്കോളർഷിപ്പ് അപേക്ഷ പൂരിപ്പിച്ച് നൽകാൻ പോയതായിരുന്നു പെൺകുട്ടി. ഏറെനേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താതായതോടെ കുടുംബം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗ്രാമത്തിൽനിന്ന് 200 മീറ്റർ അകലെ വെള്ളം വറ്റിയ കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആഗസ്റ്റ് 15ന് ലഖിംപുരിൽതന്നെ 13 കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയിരുന്നു. കരിമ്പിൻ പാടത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. സംഭവത്തിൽ ഗ്രാമവാസികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. നാക്ക് മുറിച്ചെടുക്കുകയും കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com