വൈറസ് പകരുന്നത് തടയാനായി ആശുപത്രി ജീവനക്കാര്‍ രോഗികളുമായി അടുത്തിടപഴകുന്ന സാഹചര്യം പരമാവധി കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രി അധികൃതര്‍ റോബോട്ടിനെ പരീക്ഷിച്ചുവരികയാണ്. റോബോട്ടുകളെ തുടര്‍ന്നും ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ടിനെ ഉദ്ധരിച്ച് ദി ഹിന്ദു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ജയ്പൂരിലെ ഒരു സംരംഭകനാണ് ഇത്തരമൊരു റോബോട്ടിനെ നിര്‍മിച്ചത്. സൗജന്യമായി ആശുപത്രിക്ക് നല്‍കിയ റോബോര്‍ട്ടിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ബാറ്ററിയിലാണ്. റോബോട്ട് ഒരിക്കലും ഡോക്ടര്‍ക്ക് പകരമല്ല. എന്നാല്‍ രോഗികളുമായി നേരിട്ട് ഇടപഴകുന്ന ആശുപത്രി ജീവനക്കാര്‍ക്ക് വൈറസ് പടരാതിരിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. മീന പറഞ്ഞു.കൊറോണ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ നേരത്തെ ചൈനയിലും ഇത്തരത്തില്‍ രോഗികളെ പരിചരിക്കാൻ റോബോട്ടുകളെ ഉപയോഗിച്ചിരുന്നു.