വയലില്‍ ആട് കയറിയതിനെ ചൊല്ലി തര്‍ക്കം, ബിജെപി നേതാവിനെ വെട്ടിക്കൊന്നു 

ബിജെപിയുടെ അസംഘടിത തൊഴിലാളിസംഘടനയുടെ തൂത്തുക്കുടി വെസ്റ്റ് സെക്രട്ടറിയായിരുന്നു ഇയാൾ
വയലില്‍ ആട് കയറിയതിനെ ചൊല്ലി തര്‍ക്കം, ബിജെപി നേതാവിനെ വെട്ടിക്കൊന്നു 


ചെന്നൈ: വയലിൽ ആട് കയറിയതിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ബിജെപി തൊഴിലാളി സംഘടനാ നേതാവ് തൂത്തുക്കുടി ശ്രീവൈകുണ്ഡത്തിനടുത്ത് തെൻതിരുപ്പേരൈ കോട്ടൂർ സ്വദേശിയായ രാമയ്യദാസാണ് (55) മരിച്ചത്. 

ബിജെപിയുടെ അസംഘടിത തൊഴിലാളിസംഘടനയുടെ തൂത്തുക്കുടി വെസ്റ്റ് സെക്രട്ടറിയായിരുന്നു ഇയാൾ. സംഭവത്തിൽ പ്രതിയായ യാദവർ സ്ട്രീറ്റിൽ താമസിക്കുന്ന ഇസക്കി (21) എന്നയാളെ പോലീസ് തേടിവരുകയാണ്. കഴിഞ്ഞ ദിവസം രാമയ്യദാസിന്റെ വയലിൽ ഇസക്കിയുടെ ആടുകയറി വിളവ് തിന്നതായി പറയുന്നു. അതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. ചൊവ്വാഴ്ച രാവിലെ തെൻതിരുപ്പേരൈ ബാസാറിൽ ചായക്കടയിൽനിന്നിരുന്ന രാമയ്യദാസിനെ അരിവാളുമായെത്തിയ ഇസക്കി ആക്രമിക്കുകയായിരുന്നു. 

മാരകമായി വെട്ടേറ്റ രാമയ്യദാസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. വെട്ടിയതിന് ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. ഇതിനിടയിൽ രാമയ്യദാസിന്റെ ബന്ധുക്കളും അനുയായികളും ഇസക്കിയുടെ വീട് തകർത്തു. അവിടെയുണ്ടായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾക്കും വൈക്കോൽത്തുറുവിനും സംഘം തീയിട്ടു. സംഘർഷസാധ്യതയുള്ളതിനാൽ കനത്തപോലീസ് സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com