'വിവാഹേതരബന്ധം'; യുവതിയെ കഴുത്ത്‌ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി മൂന്ന് സ്യൂട്ട്‌കേസില്‍ നിറച്ചു; റോഡരികില്‍ തള്ളി

പത്ത് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹത്തിന്റെ വിവിധഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പൂനെ: കാമുകന്‍ ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ നിറച്ച് റോഡിന് സമീപം ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഷണങ്ങളാക്കിയ മൃതദേഹം മൂന്ന് സ്യൂട്ട്‌കേസിലാക്കിയാണ്  മുത്തഘാട്ടിലെ പിരാംഗട്ട് ലവാസ റോഡിന് സമീപം തള്ളിയത്. പത്ത് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹത്തിന്റെ വിവിധഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.

യുവതി ലൈംഗികതൊഴില്‍ ചെയ്താണ് ഉപജീവനം നടത്തുന്നത്. 40കാരനാണ് യുവതിയെ കൊലപ്പെടുത്തിയത്. ലൈംഗികതൊഴിലാളിയുമായി ഇയാള്‍ക്ക് വിവാഹേതരബന്ധമുണ്ടായിരുന്നതായി പൊലിസ് പറയുന്നു. കൊലപാതകം നടത്തിയ കാര്യം പ്രതി സമ്മതിച്ചതോടെ പൊലീസ് ഇയാളെ സ്യൂട്ട്‌കേസ് ഉപേക്ഷിച്ച സ്ഥലത്തെത്തിച്ചു. അവിടെ വച്ച് സ്യൂട്ട്‌കേസില്‍ അഴുകിയ നിലയില്‍ കഷണങ്ങളാക്കിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

ഒരുവര്‍ഷം മുന്‍പാണ് യുവതി മുംബൈയില്‍ നിന്ന് ബുധ്‌വാര്‍ പേട്ടിലേക്ക് താമസം മാറിയത്. യുവതിയുമായി മൂന്ന് മാസം മുന്‍പാണ് ഇയാള്‍ സൗഹൃദത്തിലായത്. യുവതിയ്ക്കായി ഇയാള്‍ നാരായണ്‍ പേട്ടില്‍ വാടകയ്ക്ക് ഫ്‌ലാറ്റ് എടുത്ത് നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു

ഓഗസ്റ്റ് 12ന് ഫ്‌ലാറ്റില്‍വച്ച് ഇരുവരും തമ്മില്‍ വഴക്കിട്ടു. പിന്നാലെ ഇയാള്‍ യുവതിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയശേഷം ഫ്‌ലാറ്റ് പുറത്തുനിന്ന് പൂട്ടി സ്ഥലം വിട്ടു. പിന്നീട് പ്രതി രണ്ട് ദിവസം സുഹൃത്തിന്റെ കൂടെ താമസിച്ച ശേഷം ഓഗസ്റ്റ് 14ന് ഫ്‌ലാറ്റിലെത്തി മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ നിറയക്കുകയും റോഡിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com