ചെന്നൈ; സഹോദരിയുടെ മകന്റെ ആറു മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ഭർത്താവിന്റെ രോഗം മാറാൻ നരബലി നടത്തണമെന്നു മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് കൊല നടത്തിയത്. സംഭവത്തിൽ 48 കാരിയായ ശർമിള ബീഗത്തെ പൊലീസ് അറസ്റ്റിലായത്. തമിഴ്നാട് തഞ്ചാവൂരിലാണു നാടിനെ നടുക്കിയ സംഭവം.
സഹോദരിയുടെ മകന്റെ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശർമിളയ്ക്കൊപ്പം കൂട്ടുനിന്ന ഭർത്താവ് അസ്ഹറുദ്ദീൻ, മന്ത്രവാദി മുഹമ്മദ് സലീം എന്നിവരും അറസ്റ്റിലായി. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് വീടിനു പിന്നിലെ മീൻ വളർത്തൽ ടാങ്കിൽ മുക്കിക്കൊല്ലുകയായിരുന്നു. സംശയം തോന്നിയ അയൽക്കാരാണു പൊലീസിനെ അറിയിച്ചതും വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ ക്രൂരത പുറത്തായതും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ