ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ക്രിമിനലുകളുടെ താവളം; മുന്‍പ് ടെറസില്‍ യുവതിയുടെ മൃതദേഹം; പ്രമുഖ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; രണ്ട് സത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

ലൈംഗികകച്ചവടത്തിനായി ബംഗാളില്‍ നിന്നെത്തിച്ച യുവതികളാണ് അറസ്റ്റിലായത്‌ 

റാഞ്ചി: ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തില്‍ നിന്ന് നാലുപേരെ റാഞ്ചി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഹോട്ടലിനടുത്തുള്ള ആഢംബരക്കാറില്‍ വച്ചാണ് രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും അറസ്റ്റിലായത്. നഗരത്തിലെ പ്രമുഖ ഹോട്ടലായ ജാസ്മിനില്‍ നടക്കുന്ന  ലൈംഗിക ചൂഷണത്തെ പറ്റി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് നിരവധി പേരെ പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ചുട്ടിയ പൊലീസ് ഞായറാഴ്ച നടത്തിയ റെയ്ഡില്‍ പുരുഷന്‍മാരെയും നിരവധി സ്ത്രീകളെയും പൊലീസ് കാണാന്‍ പറ്റാത്ത രീതിയില്‍ മുറികളില്‍ കണ്ടെത്തിയിരുന്നു. ബംഗാളില്‍ നിന്ന് എത്തിച്ച ലൈംഗിക തൊഴിലാളികളാണ് പിടിയിലായ സ്ത്രീകള്‍. ഹോട്ടല്‍ കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭത്തെ കുറിച്ച് പൊലീസിന് നേരത്തെ തന്നെ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ ബുക്കിങിലൂടെയായിരുന്നു ഇടപാടുകള്‍. ഇടപാടുകാരുടെ ആവശ്യത്തിനനുസരിച്ച് സ്ത്രീകളെ എത്തിച്ചുകൊടുക്കുയും ഇവര്‍ ചെയ്തിരുന്നു. ജാസ്മിന്‍ ഹോട്ടലിലെ മിക്ക ഉപഭോക്താക്കളും സെക്‌സ് റാക്കറ്റിന്റെ ഇടപാടുകാരായിരുന്നെന്നും പൊലീസ് പറയുന്നു. 

നേരത്തെയും ജാസ്മിന്‍ ഹോട്ടല്‍ ക്രിമിനലുകളുടെ കേന്ദ്രമായിരുന്നു. ഹോട്ടലിന്റെ ടെറസില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. അന്ന് മരിച്ച സ്ത്രീയും പശ്ചിമബംഗാള്‍ സ്വദേശിനിയായിരുന്നു. എന്നാല്‍ അന്ന് മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ഹോട്ടല്‍ മാനേജ്‌മെന്റിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com