15 കാരിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍; റെയില്‍വേ ട്രാക്കിന് സമീപം സ്യൂട്ട് കേസ്

രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി വൈകുന്നേരമായിട്ടും തിരികെ വീട്ടിലെത്തിയില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മുംബൈയില്‍ കാണാതായ 15 വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാല്‍ഘറിലെ നായിഗാവ് റയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് മുംബൈ അന്ധേരി നിവാസിയായ കുട്ടിയെ കാണാതായത്. 

രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി വൈകുന്നേരമായിട്ടും തിരികെ വീട്ടിലെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ വൈകീട്ടോടെയാണ് പാല്‍ഘര്‍ നായിഗാവ് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിന് 600 മീറ്റര്‍ അകലെ നിന്നും സ്യൂട്ട് കേസില്‍ മൃതദേഹം കണ്ടെത്തിയത്. 

ശരീരം പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തില്‍ കുത്തേറ്റ പരിക്കുകള്‍ ശരീരത്തിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. 

മൃതദേഹം അടങ്ങിയ ബാഗ് ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞതല്ലെന്നും, അവിടെ കൊണ്ടു വെച്ചതാണെന്നുമാണ് പൊലീസിന്റെ നിഗമനം.  പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും കൊലയാളിയെ കണ്ടെത്താനുള്ള സൂചന ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com