സഹോദരിക്കു പ്രണയ ബന്ധം; കഴുത്തു ഞെരിച്ചു കൊന്നു വീട്ടിനുള്ളില്‍ കുഴിച്ചു മൂടി സഹോദരന്‍, അറസ്റ്റ് 

പെണ്‍കുട്ടിയെ കാണാനില്ലെന്നു ഗ്രാമീണര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷിച്ചെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: പ്രണയബന്ധത്തെ എതിര്‍ത്ത സഹോദരന്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. സംഭവത്തില്‍ സഹോദരന്‍ ഹിമാംശു സിങ്ങിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ദുരഭിമാനക്കൊലയെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഹിമാംശു സിങ്ങും സഹോദരി ശിവാനി സിങ്ങും തിനിച്ചായിരുന്നു വീട്ടില്‍ താമസം. അഞ്ചു മാസം മുമ്പാണ് ഇവരുടെ മാതാപിതാക്കള്‍ മരിച്ചത്. 

ശിവാനിക്കു ഗ്രാമത്തിലെ ഒരാളുമായി പ്രണയം ഉണ്ടായിരുന്നതിനെ ഹിമാംശു എതിര്‍ത്തിരുന്നു. സംഭവ ദിവസം ഇരുവരും തമ്മില്‍ വലിയ വഴക്കു നടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. വഴക്കിനൊടുവില്‍ ഹിമാംശു സഹോദരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു.

പെണ്‍കുട്ടിയെ കാണാനില്ലെന്നു ഗ്രാമീണര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷിച്ചെത്തിയത്. സഹോദരിയുടെ തിരോധാനത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഹിമാംശു പറഞ്ഞത്. എന്നാല്‍ വീട്ടിലെ ഒരു മുറിയിലെ മണ്ണ് ഇളകിക്കിടക്കുന്നതു ശ്രദ്ധയില്‍ പെട്ട പൊലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. മൃതദേഹം വീട്ടിനുള്ളില്‍നിന്നു കണ്ടെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com