ന്യൂഡൽഹി: ആറ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമയ്പുർ ബദ്‌ലി മേഖലയിലാണ് സംഭവം. കേസിൽ നാൽപ്പതുകാരൻ അറസ്റ്റിലായി. ജഹാംഗിർപുരിയിൽ താമസിക്കുന്ന ചിനു എന്നു വിളിപ്പേരുള്ള കമൽ മൽഹോത്രയാണ് അറസ്റ്റിലായത്.
ഇയാളുടെ സുഹൃത്ത് രാജു എന്ന ആൾ കുഞ്ഞിന്റെ കൗമാരക്കാരിയായ സഹോദരിയെ പീഡിപ്പിച്ചിരുന്നു. മാനസിക വൈകല്യമുള്ള കുട്ടിയാണ് ഇത്. രാജു ഒളിവിലാണ്. കുട്ടികളുടെ അമ്മയാണ് ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടികളെ കണ്ടില്ല.
കരച്ചിൽ കേട്ട് ഓടിചെന്നപ്പോൾ ചിനുവും രാജുവും പെൺകുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് അമ്മ പരാതിയിൽ പറയുന്നു. അമ്മയെ കണ്ടതോടെ ഇരുവരും സ്ഥലത്തുനിന്നു ഓടി രക്ഷപെട്ടു. കുട്ടികളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.സമയ്പുർ ബദ്‌ലി മെട്രോ സ്റ്റേഷനു സമീപമുള്ള പാർക്കിൽ ശനിയാഴ്ച പ്രതിയെ കണ്ടെത്തി. പൊലീസിന് നേർക്ക് ഇയാൾ തോക്കെടുത്തു വെടിയുതിർത്തു. തിരിച്ചു വെടിവച്ച പൊലീസ് ഇയാളെ കാലിൽ വെടിവച്ചുവീഴ്ത്തി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ