അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യനീക്കങ്ങള്‍ ആരംഭിച്ച് എഎപി. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുമായി എഎപി സഖ്യം പ്രഖ്യാപിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജരിവാളാണ് സഖ്യം പ്രഖ്യാപിച്ചത്. ചന്ദേരിയ ഗ്രാമത്തില്‍ ചേര്‍ന്ന ആദിവാസി മഹാ സംഗമത്തിലാണ് കെജരിവാള്‍ ബിടിപിയുമായി സഖ്യം പ്രഖ്യാപിച്ചത്.
ഛോട്ടുഭായ് വാസവയുടെ നേതൃത്വത്തിലുള്ള ബിടിപിക്ക് ഗുജറാത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുണ്ട്. രണ്ട് എംഎല്‍എമാരാണ് 2017ല്‍ രൂപീകൃതമായ ബിടിപിക്ക് നിലവില്‍ ഗുജറാത്തിലുള്ളത്.
'എഎപിയെ ഭയന്ന് ബിജെപി ഗുജറാത്ത് തെരഞ്ഞെടുപ്പ് നേരത്തെ നടത്താനിരിക്കുകയാണ് എന്ന് അറിഞ്ഞു. ഞങ്ങള്‍ ഡല്‍ഹിയിലും പഞ്ചാബിലും രണ്ട് സര്‍ക്കാരുകള്‍ രൂപീകരിച്ചു. ഇനി അത് ഗുജറാത്തിലായിരിക്കും. ഡിസംബര്‍ വരെ സമയം നല്‍കിയാല്‍ ഗുജറാത്ത് എഎപിയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി ഭയക്കുന്നു. ആറു മാസം കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടത്തിയാലും ഞാന്‍, ബിജെപിയെ തോല്‍പ്പിക്കും'- അരവിന്ദ് കെജരിവാള്‍ പറഞ്ഞു. കഴിഞ്ഞ് 27 വര്‍ഷങ്ങളായി കോണ്‍ഗ്രസ് ബിജെപിയുട പോക്കറ്റിലാണെന്നും ബിജെപിക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം പ്രാര്‍ത്ഥന വീടുകളില്‍ മതി; ഈദ് ദിനത്തില്‍ മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ നിരോധനാജ്ഞ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ