സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ 9000 രൂപ വേണം; വിദ്യാര്‍ഥിനി രക്തം വില്‍ക്കാന്‍ രക്തബാങ്കിലെത്തി, പിന്നീട് 

ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുകയെന്നത് മിക്കയാളുകളുടേയും ആഗ്രഹമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുകയെന്നത് മിക്കയാളുകളുടേയും ആഗ്രഹമാണ്. ഫോണ്‍ സ്വന്തമാക്കാന്‍ സ്വന്തം രക്തം വില്‍ക്കാന്‍ ശ്രമിച്ച 16 കാരിയായ വിദ്യാര്‍ഥിനിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. 

പശ്ചിമ ബംഗാള്‍ ദിനജ് പുരിലെ കാര്‍ഡയിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് കുട്ടി. ഓണ്‍ലൈനിലൂടെയാണ് ഫോണ്‍ വാങ്ങാന്‍ പെണ്‍കുട്ടി ഓര്‍ഡര്‍ നല്‍കിയത്. ഫോണ്‍ വീട്ടില്‍ ഡെലിവറി ചെയ്യുമ്പോള്‍ 9000 രൂപ വേണം. വീട്ടില്‍ നിന്ന് പണം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് രക്തം വില്‍ക്കാനായി കുട്ടി തീരുമാനിച്ചത്. 

ബലൂര്‍ഗഢിലെ ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലെത്തി 9000 രൂപ തന്നാല്‍ രക്തം നല്‍കാമെന്ന് പെണ്‍കുട്ടി വാഗ്ദാനം ചെയ്തു. രക്തത്തിന് പണം ആവശ്യപ്പെട്ടതില്‍ സംശയം തോന്നിയതോടെ രക്തബാങ്ക് ജീവനക്കാരാണ് പൊലീസിനെയും ചൈല്‍ഡ് ലൈനിനെയും വിവരമറിയിച്ചത്.

 തുടര്‍ന്ന് കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് സംഗതി പുറത്തുവന്നത്.9000 രൂപയുടെ ഫോണ്‍ സുഹൃത്ത് വഴി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തതിനെ കുറിച്ചും ഇതിനുള്ള പണം കണ്ടെത്താനായാണ് രക്തം വില്‍ക്കാന്‍ തീരുമാനിച്ചതെന്നും കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com