ലഖ്‌നൗ: കടുവയെ പേടിച്ച് ഒരു ഗ്രാമം. രണ്ടാഴ്ചയ്ക്കിടെ ഈ ഗ്രാമത്തിലെ മൂന്ന് പേരെയാണ് കടുവ കടിച്ചുകൊന്നത്. ഇതോടെ മെയ് 18ന് ശേഷം കടുവയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഞായറാഴ്ച രാത്രിയിലാണ് മുപ്പതുകാരനെ കടുവ കൊലപ്പെടുത്തിയത്.
ജൂണ്‍ 18ന് പുരോഹിതനായ മോഹന്‍ദാസിനെയും ജൂണ്‍ 23 ന് 13കാരനെയും കടുവ കൊലപ്പെടുത്തിയിരുന്നു. ഈ മൂന്ന് പേരെയും കൊലപ്പെടുത്തിയത് ഒരേ കടുവയാകാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രിയുണ്ടായ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദുധ്വ ബഫര്‍ സോണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുന്ദരേഷ് പറഞ്ഞു. മൂന്ന് പേരെയും ഒരു കടുവ തന്നെയാണ് കൊലപ്പെടുത്തിയെന്ന് അറിയുന്നതിനായി കാല്‍പ്പാടുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുവയെ പിടികൂടാനായി ബേലിയില്‍ കൂടുതല്‍ സംഘങ്ങളെ വിന്യസിച്ചതായി വനം വകുപ്പ് അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ