ബസ്തര്‍: ഛത്തീസ്ഗഡിലെ ബിജാപുരില്‍ കോണ്‍ഗ്രസ് എംഎല്‍എ വിക്രം മാണ്ഡവിയുടെ വാഹന വ്യൂഹത്തിനു നേരെ മാവോയിസ്റ്റുകളുടെ വെടിവെപ്പ്. പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണം നടന്നത്. ആര്‍ക്കും പരിക്കില്ല.
മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തപ്പോള്‍, തൊട്ടടുത്തുള്ള ഗ്രാമത്തിലേക്ക് ഡ്രൈവര്‍ വണ്ടിയോടിച്ച് കയറ്റിയതാണ് രക്ഷയായത്. വാഹനത്തില്‍ ആറോളം വെടിയുണ്ടകളേറ്റു എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. മാവോയിസ്റ്റുകള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
ബസ്തറില്‍ നേരത്തേയും ജനപ്രതിനിധികള്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയിട്ടുണ്ട്. 2019ല്‍ ബിജെപി എംഎല്‍എ ഭീമ മാണ്ഡവി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിക്ക് എത്തിയപ്പോഴാണ് ഭീമ മാണ്ഡവിയെ കൊലപ്പെടുത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ കാര്‍ത്തി ചിദംബരത്തിന്റെ കര്‍ണാടകയിലെ 11 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ