ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്നു കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി. ബിജെപി എംപി ഭഗീരഥ് ചൗധരിയുടെ ചോദ്യത്തിനുള്ള മറുപടിയായി പാർലമെന്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഭാരതത്തിന്റേയും സനാതന സംസ്കാരത്തിന്റേയും സംരക്ഷണവും പുനരുജ്ജീവനവും പരിഗണിച്ച് അവിഭാജ്യ ഘടകമായ ഗോമാതാ (പശു)വിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു എംപിയുടെ ചോദ്യം.
കടുവ, മയിൽ എന്നിവയാണ് ദേശീയ മൃഗവും പക്ഷിയും. ഇവ രണ്ടിനേയുമാണ് സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ളത്. 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ‍്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവികളാണ് ഇവ രണ്ടുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ