പനാജി: പണം തട്ടുക ലക്ഷ്യമിട്ട് യുവാവിനെതിരെ വ്യാജ പീഡന പരാതി നൽകിയ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഗുജറാത്ത് സ്വദേശികളായ രണ്ടു സ്ത്രീകളും ഇവരുടെ സഹായിയായ പുരുഷനുമാണ് അറസ്റ്റിലായത്. ഗോവ പൊലീസ് ആണ് ഇവരെ പിടികൂടിയത്.
ഗുജറാത്ത് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ യുവതികൾ സൗഹൃദം സ്ഥാപിക്കുകയും പിന്നീടു വ്യാജ പീഡന പരാതി നൽകിയെന്നുമാണ് യുവാവിന്റെ പരാതി. വ്യാജ പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.
അന്വേഷണത്തിൽ യുവതികൾ ഗുജറാത്തിലും ഗോവയിലുമായി നിരവധി പേർക്കെതിരെ പീഡന പരാതികൾ നൽകിയതായി കണ്ടെത്തി. അന്വേഷണത്തിനിടെ പൂനെ സ്വദേശിയായ ബിസിനസുകാരന്റെ പരാതിയും ലഭിച്ചതായി പൊലീസ് പറഞ്ഞു. സ്ത്രീകളിലൊരാൾ ഓഗസ്റ്റ് 23ന് നൽകിയ പരാതിയിൽ കോൽവാലേ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ