എടുത്ത ഏഴ് വാഹന ഇന്‍ഷുറന്‍സ് പോളിസിയും 'വ്യാജന്‍'; നഷ്ടമായത് 46,000 രൂപ 

മഹാരാഷ്ട്രയില്‍ വ്യാജ വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റയാള്‍ക്കെതിരെ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ വ്യാജ വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റയാള്‍ക്കെതിരെ കേസ്. ഒാട്ടോമൊബൈല്‍ പാര്‍ട്‌സ് വില്‍ക്കുന്ന ഉടമയെ കബളിപ്പിച്ച് 46,370 രൂപ തട്ടിയെടുത്തതായി പൊലീസ് പറയുന്നു.

നവി മുംബൈയിലാണ് സംഭവം. തന്റെ ഏഴു വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് 2018ലാണ് ഓട്ടോമൊബൈല്‍ പാര്‍ട്‌സ് വില്‍ക്കുന്ന ഉടമ പ്രതിയെ സമീപിച്ചത്. ഇന്‍ഷുറന്‍സ് പോളിസിക്കായി 46,370 രൂപയാണ് കൈമാറിയത്. 

ഇതില്‍ ഒരു വാഹനത്തിന് ആക്‌സിഡന്റ് ക്ലെയിം തേടിയപ്പോഴാണ് തട്ടിപ്പ് പുറംലോകം അറിഞ്ഞത്. പരിശോധനയില്‍ പ്രതി നല്‍കിയ ഇന്‍ഷുറന്‍സ് പോളിസികള്‍ വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വഞ്ചന, വ്യാജ നിര്‍മിതി അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ചാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com