എക്സ്പ്രസ് ചിത്രം
എക്സ്പ്രസ് ചിത്രം

2000 കിലോ തക്കാളിയുമായി വന്ന വണ്ടി റാഞ്ചി; മോഷണസംഘത്തിനായി തെരച്ചില്‍ 

കര്‍ണാടകയില്‍ വില്‍പ്പനയ്ക്കായി മാര്‍ക്കറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെ, വഴിയില്‍ തടഞ്ഞുനിര്‍ത്തി 2000 കിലോഗ്രാം തക്കാളിയുമായി വന്ന വാഹനവുമായി മോഷണ സംഘം കടന്നുകളഞ്ഞു

ബംഗളൂരു: കര്‍ണാടകയില്‍ വില്‍പ്പനയ്ക്കായി മാര്‍ക്കറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെ, വഴിയില്‍ തടഞ്ഞുനിര്‍ത്തി 2000 കിലോഗ്രാം തക്കാളിയുമായി വന്ന വാഹനവുമായി മോഷണ സംഘം കടന്നുകളഞ്ഞു. ഡ്രൈവറെയും കര്‍ഷകനെയും മര്‍ദ്ദിച്ച ശേഷമായിരുന്നു മൂന്നംഗ സംഘം കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. അടുത്തിടെയാണ് തക്കാളി വില കുതിച്ചുയര്‍ന്നത്. കര്‍ണാടകയില്‍ ഒരു കിലോഗ്രാം തക്കാളിക്ക് 120നും 150നും ഇടയിലാണ് വില.

ബംഗളൂരുവിലാണ് സംഭവം. ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ ടൗണില്‍ നിന്ന് കോലാര്‍ മാര്‍ക്കറ്റിലേക്ക് വില്‍പ്പനയ്ക്കായി കര്‍ഷകന്‍ തക്കാളി കൊണ്ടുപോകുന്നതിനിടെയായിരുന്നു കവര്‍ച്ച. തക്കാളിയുമായി പോയ വാഹനത്തെ അക്രമി സംഘം പിന്തുടര്‍ന്നു. യാത്രയ്ക്കിടെ, തക്കാളിയുമായി വന്ന വാഹനം തങ്ങളുടെ കാറില്‍ തട്ടിയെന്ന് പറഞ്ഞ് അക്രമി സംഘം തടഞ്ഞുനിര്‍ത്തി കര്‍ഷകനെയും ഡ്രൈവറെയും മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു. 

ഇതിന് പുറമേ അക്രമി സംഘം നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. അക്രമി സംഘം പറഞ്ഞത് അനുസരിച്ച് ഓണ്‍ലൈനായി ആവശ്യപ്പെട്ട തുക കൈമാറി. ഇതിന് പിന്നാലെ തക്കാളി സൂക്ഷിച്ചിരുന്ന വാഹനത്തിലേക്ക് കയറി അക്രമികള്‍ കടന്നുകളയുകയായിരുന്നുവെന്ന്് പൊലീസ് പറയുന്നു. കര്‍ഷകനെയും ഡ്രൈവറെയും നടുറോഡില്‍ നിര്‍ത്തിയായിരുന്നു അക്രമിസംഘം തക്കാളിയുമായി കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെ കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com